<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8951767530600296685</id><updated>2011-09-27T10:37:18.665-07:00</updated><category term='ഒരു കാതമകലെ'/><category term='ഇവിടെയായിരുന്നു ആ പള്ളിക്കുളം'/><category term='വിശപ്പറീയാതെ ആഘോഷിക്കാന്‍'/><category term='ബാല്യം ചോദിച്ചു വാങ്ങിയ അനാഥത്വം'/><category term='ഇവരെയൊക്കെ മറക്കാതിരിക്കുക'/><category term='കാഴ്ചക്കപ്പുറത്ത്'/><category term='ഒലിവ്‌ മരങ്ങള്‍ക്കിടയില്‍'/><category term='ഒടുക്കത്തെ നൊസ്റ്റള്‍ജിയ'/><category term='കൂട്ടാന്‍ചട്ടി'/><category term='കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.'/><category term='മഞ്ഞു  നനഞ്ഞ വഴികളില്‍'/><category term='ഇക്ക  എന്റെ കൂട്ടുകാരന്‍.'/><category term='നിറഞ്ഞും ഒഴിഞ്ഞും'/><title type='text'>കരിയില</title><subtitle type='html'>ഇണങ്ങിയും പിണങ്ങിയും കൂടെ നടന്ന പ്രിയകൂട്ടുകാരന്</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://riyaspc.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default?max-results=100'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>13</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8951767530600296685.post-7716941320436565857</id><published>2011-02-09T04:49:00.000-08:00</published><updated>2011-02-09T23:45:23.696-08:00</updated><category scheme='http://www.blogger.com/atom/ns#' term='കൂട്ടാന്‍ചട്ടി'/><title type='text'>കൂട്ടാന്‍ചട്ടി</title><content type='html'>&lt;div style="TEXT-ALIGN: justify"&gt;സ്കൂളില്‍ പഠിക്കുന്നകാലം. ഉച്ചക്ക് ചെറുപയറും ചോറും കഴിച്ച് അഞ്ചാം പിരീഡ് ക്ലാസിലിരിക്കുമ്പോള്‍ കണ്ണുകളില്‍ കിനിഞ്ഞിറങ്ങുന്ന ഉറക്കിനോട് യുദ്ധം ചെയ്ത് വേണം സരോജിനി ടീച്ചറുടെ സാമൂഹ്യപാഠം കേട്ടിരിക്കാന്‍. എന്നിട്ടും ഇടക്കൊക്കെ സ്നേഹം കൊണ്ട് സ്റ്റാന്റപ് എന്ന് ആജ്ഞാപിക്കും.&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;ഏഴാം പിരീഡ് മൊയ്തീന്‍കുട്ടി മാഷ് വന്ന് ഇംഗ്ലീഷ് സെക്കന്റിലെ 'ഇമ്പ് ആന്റ് ദ പെസെന്റ്, പഠിപ്പിക്കുമ്പോഴേക്കും വിശന്നു തുടങ്ങും. പിന്നെ വീട്ടിലെത്തുന്ന ചിന്തയായി. ചോറും പൊരിച്ച മീനും, താളിപ്പിലെ എണ്ണയില്‍ വെന്ത വെളുത്തുള്ളി, ചൂടുള്ള, മധുരം കുറഞ്ഞ കട്ടന്‍ ചായ, വാഴയ്ക്ക ഉപ്പേരി..! മിക്ക ദിവസങ്ങളിലും ഉമ്മ ചോറു വിളമ്പുന്നത് കൂട്ടാന്‍ചട്ടിയിലാണ്. അവസാനം കഴിക്കുന്ന ആള്‍ക്കുള്ളതാണ് 'കൂട്ടാന്‍ചട്ടി വടിക്കല്‍'. താത്തമാരും ഏട്ടനും കളിയാക്കുമെങ്കിലും ആ ചട്ടിയില്‍ ചോറ് കുഴച്ച് തിന്നുമ്പോള്‍ വല്ലാത്തൊരു രുചിയുണ്ട്. വക്കിലൊക്കെ പറ്റിപ്പിടിച്ച് കരിഞ്ഞ മസാലയുടെ രുചി. കരിയുന്തോറും അതിന് രുചിയേറുമെന്നാണ് എന്റെ കണ്‍ടെത്തല്‍.&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;ഇന്നലെയീ ഊഷരഭൂവില്‍ പെയ്ത മഴക്കൊപ്പം, നാട്ടുകാരുമായി കൂട്ടുകൂടിയിരിക്കുമ്പോള്‍ കൂട്ടാന്‍ചട്ടിയുടെ മണം തികട്ടി വരുന്നു. ഏറനാടന്‍ ചരിതത്തിന്റെ ജീവനുറങ്ങുന്ന എടവണ്ണയുടെ വശ്യമായ ചാലിയാറിന്റെ തീരം വിട്ട് അന്നം തേടി ഐക്യ അറേബ്യയുടെ മണല്പരപ്പില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നര്‍ ഒന്നിച്ചിരുന്ന് കഥകള്‍ പങ്കുവെക്കുമ്പോള്‍ അനുഗ്രഹവര്‍ഷമായി മഴ പെയ്യുന്നു..!വെയിലേറ്റ് വാടിയവര്‍, ഏസി വെളുപ്പിച്ചവര്‍, ഇരുത്തം വീര്‍പ്പിച്ച വയറുള്ളവര്‍.. തുടങ്ങി ഒരേനാടിന്റെ വിവിധങ്ങളായ മക്കള്‍...&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;'കൂട്ടാന്‍ചട്ടി'.! ഈ കൂട്ടായ്മയെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. സ്വയം പരിചയപ്പെടുത്തി, ആദരിച്ചും ആദരിക്കപ്പെട്ടും, പഴങ്കഥകള്‍ കേട്ടും ഗാനവിരുന്ന് ആസ്വദിക്കുന്നവര്‍ പലപ്പോഴും മൗനികളാണെങ്കിലും ഓരോ മുഖത്തുനിന്നും വായിച്ചെടുക്കാവുന്നത് നിരവധി വികാരങ്ങള്‍.. "പ്രവാസിയായ ശേഷം ഇന്നോളം തന്റെ നാട്ടുകാരെ കണ്ടിട്ടില്ലായിരുന്നുവെന്ന് ഒരുത്തന്‍ ഗദ്ഗദത്തോടെ പറയമ്പോള്‍ ആ പ്രവാസിമനസ്സ് ഇന്നോളം ഉള്ളിലൊതുക്കിയ ആഗ്രഹങ്ങളും കൊതിപൂണ്ട ഗ്ര്‌ഹാതുരതയും എങ്ങനെ വാക്കുകള്‍കൊണ്‍ട് വര്‍ണ്ണിക്കാനാവും?. കബീറിന്റെ തുലികപെറ്റ സ്നേഹാക്ഷരങ്ങള്‍ അസ്ലമിന്റെ കണ്ഠം മാധുര്യത്തോടെ ആലപിക്കുമ്പോള്‍ കൈകൊട്ടിയാസ്വദിക്കുന്ന, കാലം വെളുപ്പിച്ച മുടിയഴകും, ഉഷ്ണം കറുപ്പിച്ച മുഖകാന്തിയുമുള്ള കാരണവന്‍മാരുടെ കൗമാരമനസ്സുകളെ ഏത് വാക്കിലൊതുക്കാനാവും?. ഇടക്കുള്ള നറുക്കെടുപ്പിന് ബാപ്പുട്ടി നല്‍കിയ സമ്മാനം ഫ്രൈപാന്‍, ഏറനാടന്‍ ഭാഷയില്‍ "കൂട്ടാന്‍ചട്ടി.!".. "അങ്ങനെ ബഷീര്‍ക്കാക്കും കിട്ടി കൂട്ടാന്‍ ചട്ടി" അന്നൗണ്‍സറുടെ കമന്റ് കേട്ടപ്പോള്‍ പണ്ട് വടിച്ച് മറന്ന് ചട്ടിയുടെയും ഉമ്മയുടെ സ്നേഹത്തിന്റെയും ഓര്‍മ്മകള്‍ ആറേബ്യന്‍ കടലും നീന്തി ഇക്കരെയെത്താതിരിക്കുമോ?&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;പ്രവാസികള്‍, അവരിന്നലേയോ വര്‍ഷങ്ങള്‍ക്ക് മുമ്പോ എത്തപ്പെട്ടവരാകട്ടെ, കരിയുന്തോറും രുചിയേറുന്നപോലെ, പഴകുംതോറും മാധുര്യമേറുന്ന ഓര്‍മ്മകളാണ് ചാലിയാറിന്റെ തീരം അവര്‍ക്കോരോരുത്തര്‍ക്കും നല്‍കിയിട്ടുള്ളത്. നാടിന്റെ, നാട്ടാരുടെ, ആ മണ്ണിന്റെ മണവും സാന്നിദ്ധ്യവും അവരെത്ര കൊതിച്ചിരിക്കുമെന്ന് പിന്നെ വിവരണത്തിനധീതമല്ലല്ലൊ.. പ്രവാസി സംഘങ്ങള്‍ വിരളമല്ല, ആര്‍ക്കും അന്യവുമല്ല, എങ്കിലും നാടിന്റെ ഉയിരറിയിക്കുന്ന ഈ കൂട്ടായ്മയില്‍, ഔദ്യോഗികമായ സ്വാഗതം ചെയ്യലും വാഴ്തലകളുമില്ലതെ സ്നേഹവായ്പ്പ് മാത്രം കൈമാറി കൂടിയിരുന്ന് പിരിഞ്ഞ് പോവുമ്പോള്‍ മുഴുവന്‍ അന്ത:രാളങ്ങളില്‍ മുഴങ്ങുന്നത് ഒരേവികാരം.. "നമ്മുടെ നാട്, നമ്മള്‍ എടവണ്ണക്കാര്‍, നമ്മുടെ കൂട്ടയ്മ... &lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;ഇരുട്ടിലലിഞ്ഞില്ലാതാവുന്ന ചുവപ്പു പ്രകാശങ്ങളും മന്ത്രിക്കുന്നത് കാതോര്‍ത്താല്‍ കേള്‍ക്കാം..&lt;/div&gt;&lt;div style="TEXT-ALIGN: justify"&gt;"ഇനിയും വരാം.. കൂടെയിരിക്കാം... സീതിഹാജിയുടെ, പിടിയുടെ, പെരുല്‍ സാഹിബിന്റെ ഉമ്മര്‍ട്ട്യാക്കാന്റെ,താന്നിക്കലായ്ചാന്റെ, ഹനീഫാന്റെ, ബാവന്റെ .... പറങ്ങോടന്‍ പാറയുടെ, ചാലിയാറിന്റെ, ചെക്കുന്നന്റെ,...... അങ്ങനെയങ്ങനെ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ഒരായിരം കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കാന്‍....ഇനിയും വരാം..ഈ കൂട്ടാന്‍ ചട്ടി നുണയാന്‍ തീര്‍ച്ചയായും ഇനിയും വരാം...&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-7716941320436565857?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/7716941320436565857/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2011/02/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/7716941320436565857'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/7716941320436565857'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2011/02/blog-post.html' title='കൂട്ടാന്‍ചട്ടി'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-6895618841528762868</id><published>2010-11-23T01:33:00.000-08:00</published><updated>2010-11-23T02:05:59.644-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഒലിവ്‌ മരങ്ങള്‍ക്കിടയില്‍'/><title type='text'>ഒലിവ്‌ മരങ്ങള്‍ക്കിടയില്‍</title><content type='html'>&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; border-collapse: collapse; "&gt;യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ റയല്‍ മാഡ്രിഡ്‌ അടിച്ചുതകര്‍ത്തിട്ട്‌ അഷ്‌റഫിന്‌ ഹരം കിട്ടുന്നില്ല. ഗോളടിച്ചാല്‍ ഒച്ച വെക്കാന്‍ അമീനും അബ്ദുല്ലയും ചിലപ്പോഴൊക്കെ അവരുടെ പിതാവ്‌ മഹ്‌മൂദും ഉണ്ടാവാറുണ്ടായിരുന്നു. അരോചകമായിത്തോന്നിയപ്പോള്‍ ടി.വി. ഓഫാക്കി. &lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; border-collapse: collapse; "&gt;&lt;div style="text-align: justify;"&gt;ഖിസൈസിലെ പള്ളിയില്‍ കുസൃതി കാണിച്ചുനടന്ന രണ്ട്‌ പയ്യന്മാരെ ശ്രദ്ധിച്ചത്‌ അഷ്‌റഫിനുള്ളിലെ ഉപ്പയാവാന്‍ കൊതിക്കുന്ന മനസ്സിന്റെ ഉള്‍ത്തുടിപ്പ്‌ കൊണ്ടാവാം. മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ എന്നും പള്ളിയില്‍ കണ്ടുമുട്ടുമ്പോള്‍ സലാം പറഞ്ഞ്‌ അടുത്തുവരും, അഷ്‌റഫെന്നല്ല, കാണുന്നവര്‍ക്കെല്ലാം 'സലാം' കിട്ടും. പ്രായമായ അറബികള്‍ സ്‌നേഹത്തോടെ കൈപിടിച്ച്‌ കുലുക്കി സലാം മടക്കുന്നത്‌ കാണാം. പിന്നെ ആ കവിളുകളില്‍ മുത്തം നല്‍കും. &lt;/div&gt;&lt;div style="text-align: justify;"&gt;'അവരെത്ര ഭാഗ്യവാന്മാരാണ്‌.' അഷ്‌റഫ്‌ മനസ്സിലോര്‍ക്കും. ഫലസ്‌തീനെക്കുറിച്ച്‌ വായിക്കാനും കേള്‍ക്കാം അഷ്‌റഫിന്‌ ഇഷ്ടമാണ്‌. ആ തെരുവുകളില്‍ ചിതറിക്കിടക്കുന്ന ബാല്യങ്ങള്‍ ചാനലുകളില്‍ കാണുമ്പോള്‍ അഷ്‌റഫ്‌ കണ്ണീരൊഴുക്കും. തനിക്കായിട്ടൊന്നും ചെയ്യാനായില്ലെങ്കിലും, മനസ്സുരുകി പ്രാര്‍ത്ഥിക്കും. &lt;/div&gt;&lt;div style="text-align: justify;"&gt;അമീനും അബ്ദുല്ലയും ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്‌. ഫലസ്‌തീനില്‍ പോകുമ്പോള്‍ ഭയങ്കര ആവേശത്തിലായിരുന്നു രണ്ടാളും. &lt;/div&gt;&lt;div style="text-align: justify;"&gt;അവരോട്‌ സംസാരിക്കുമ്പോള്‍ കരുതിക്കൂട്ടിത്തന്നെ അഷ്‌റഫ്‌ ഫലസ്‌തീനിലെ നാട്ടറിവുകള്‍ തേടും. ആ കൊച്ചുവാക്കുകളിലും പോരാളിയുടെ തീക്ഷ്‌ണതയായിരുന്നു. അമേരിക്കയും ഇസ്രായേലും അവര്‍ക്കെന്നപോലെ അഷ്‌റഫിനും ശത്രുക്കളായി. നന്നായി ഇംഗ്ലീഷ്‌ അറിയാമെങ്കിലും അറബിയിലാണ്‌ അമീന്‍ അധികവും സംസാരിക്കാറ്‌. &lt;/div&gt;&lt;div style="text-align: justify;"&gt;കോളിംഗ്‌ ബെല്ലടിച്ചപ്പോള്‍ അഷ്‌റഫ്‌ എഴുന്നേറ്റ്‌ചെന്നു. പുതുതായി തുറന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രൊമോഷന്‍ ബ്രോഷറുമായി ഒരു ബംഗാളിയാണ്‌. &lt;/div&gt;&lt;div style="text-align: justify;"&gt;പുറത്തെ കാഴ്‌ചകളില്‍ രസംതേടുകയായിരുന്നു അഷ്‌റഫ്‌. മേശപ്പുറത്തിരിക്കുന്ന ഒലിവ്‌ കുപ്പിയില്‍നിന്നും കുറച്ച് കൊറിക്കാനെടുത്തു. കഴിഞ്ഞതവണ നാട്ടില്‍നിന്നു വരുമ്പോള്‍ മഹ്‌മൂദ്‌ തന്ന സമ്മാനമാണ്‌. അദ്ദേഹത്തിനവിടെ ഒരു പാട്‌ ഒലീവ്‌ തോട്ടങ്ങളുണ്ടത്രെ. ബന്ദുക്കളില്‍പെട്ട ആരോ നോക്കിനടത്തുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;''മഹ്‌മൂദ്‌..'' അഷ്‌റഫ്‌ അറിയാതെ പറഞ്ഞു. ആ പിതാവിന്റെ വാക്കുകളില്‍നിന്നാണ്‌ അമീനും അബ്ദുല്ലയും ഫലസ്‌തീനെ അറിയുന്നത്‌. &lt;/div&gt;&lt;div style="text-align: justify;"&gt;ബാല്‍കെണിയിലൂടെ വീശിയ കാറ്റ്‌ നവംബറിന്റെ വരവറിയിക്കുന്നു. ഇനി തണുപ്പ്‌ തുടങ്ങും, അഷ്‌റഫ്‌ വാതിലടച്ചു. &lt;/div&gt;&lt;div style="text-align: justify;"&gt;മഹ്‌മൂദൂം കുടുംബവും ഇപ്പോള്‍ ഒലീവ്‌ ശേഖരിക്കുന്നുണ്ടാവും. ഒലീവ്‌ തോട്ടങ്ങളെക്കുറിച്ച്‌ വര്‍ണ്ണിക്കുമ്പോള്‍ മഹ്‌മൂദ്‌ വികാരാധീതനാവും. തന്റെ മക്കളെപ്പോലെത്തന്നെയാണ്‌ അയാള്‍ക്ക്‌ ഒലീവും. ഒക്‌ടോബര്‍ അവിടം ഒരു ആഘോഷമാണത്രെ. കുടുംബത്തിലെ ആണും പെണ്ണും കുട്ടികളും ചേര്‍ന്ന്‌ ഒലീവ്‌ ശേഖരിക്കുമ്പോള്‍ ആഹ്ലാദംകൊണ്ട്‌ മതിമറക്കും. മഹ്‌മൂദിങ്ങനെ വിവരിക്കുമ്പോള്‍ അഷ്‌റഫ്‌ തന്റെ നാട്ടിലെ കൊയ്‌ത്തും മെതിയും വിവരിച്ചുകൊടുക്കും. ഞാറു നടീലും കൊയ്‌ത്തും നാടിച്ചിയുടെയും കാര്‍ത്യായനിയുടെയും നാടന്‍പാട്ടുകളും ഒരിക്കല്‍ക്കൂടി അഷ്‌റഫിന്‌ കുളിരുപകര്‍ന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;കഴിഞ്ഞ നവംബറില്‍ മഹ്‌മൂദും അഷ്‌റഫും കുടുംബസമേതം ജബല്‍ അഫീത്തില്‍ പോയിരുന്നു. ബാര്‍ബിക്യൂ ഉണ്ടാക്കുന്നത്‌ പഠിച്ചത്‌ അന്നാണ്‌. ചുട്ടകോഴിയുടെ മണം പിടിക്കാന്‍ അഷ്‌റഫ്‌ പാഴ്‌ശ്രമം നടത്തി. &lt;/div&gt;&lt;div style="text-align: justify;"&gt;അവരിപ്പോഴും ബാര്‍ബിക്യൂ ഉണ്ടാക്കുന്നുണ്ടാുമോ? ഒലീവ്‌ മരങ്ങള്‍ക്കിടയില്‍ നിവര്‍ത്തിവിരിച്ച്‌ പ്ലാസ്റ്റിക്‌ പായയിലിരുന്ന്‌ അതു പങ്കുവെച്ച്‌ തിന്നുകയാവും. ആ മരങ്ങള്‍ക്കിടയിലൂടെ അമീനും അബ്ദുല്ലയും ഓടിനടക്കുകയാവും. അവരുടെ കുസൃതികള്‍ കണ്ട്‌ ഒലീവ്‌ മരങ്ങള്‍ ആഹ്ലാദിക്കുന്നുണ്ടാവും. &lt;/div&gt;&lt;div style="text-align: justify;"&gt;ഇശാ ബാങ്ക്‌ കേട്ട്‌ അഷ്‌റഫ്‌ പുറത്തിറങ്ങി. പള്ളിയിലേക്ക്‌ നടന്നപ്പോള്‍ അമീനും അബ്ദുല്ലയും സലാം പറഞ്ഞ്‌ വന്നെങ്കിലെന്നാശിച്ചു. വഴിവിളക്കുകള്‍ മങ്ങി പ്രകാശിക്കുന്നു. നിരത്തിവെച്ച ഇന്റര്‍ലോക്കുകള്‍ ആ കൊച്ചുപാദങ്ങള്‍ക്കായി കാത്തിരിക്കുന്നു. &lt;/div&gt;&lt;div style="text-align: justify;"&gt;റോഡുവക്കത്തെ സലൂണില്‍ അല്‍ജസീറ ചാനല്‍ വാര്‍ത്ത: 'വെസ്‌റ്റ്‌ ബാങ്കില്‍ ഇസ്രായേല്‍ ഷെല്ലാക്രണം'&lt;/div&gt;&lt;div style="text-align: justify;"&gt;''പടച്ചവനേ, കാക്കണേ..., ആ മക്കള്‍ക്ക്‌............'' അഷ്‌റഫിന്‌ കണ്ണുനിറഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;സുന്നത്ത്‌ നമസ്‌കരിച്ചു അഷ്‌റഫ്‌ മുന്‍ സ്വഫിലിരുന്നു. തന്റെ പ്രിയപ്പെട്ട അയല്‍ക്കാര്‍ക്കായി മനസ്സുരുകി പ്രാര്‍ത്ഥിച്ചു. &lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-6895618841528762868?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/6895618841528762868/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2010/11/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/6895618841528762868'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/6895618841528762868'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2010/11/blog-post.html' title='ഒലിവ്‌ മരങ്ങള്‍ക്കിടയില്‍'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/08148139532468228434</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_qXpOHQDA5Cw/Ss3aTvSBGgI/AAAAAAAAASw/_wTpIzn68P0/S220/riyas-.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-1623567196331415665</id><published>2010-09-13T04:47:00.000-07:00</published><updated>2011-08-28T23:27:39.152-07:00</updated><category scheme='http://www.blogger.com/atom/ns#' term='കാഴ്ചക്കപ്പുറത്ത്'/><title type='text'>കാഴ്ചക്കപ്പുറത്ത്</title><content type='html'>&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;p align="justify"&gt;തൂക്കത്തില്‍ അനുവദിച്ച ലഗേജ്‌ അല്‍പ്പം കൂടുതലാണ്‌. രണ്ടാള്‍ക്കും കൂടി അനുവദിച്ചയത്രയേ ഉള്ളൂവെങ്കിലും ഒറ്റക്കൊറ്റക്ക്‌ ബുദ്ധിമുട്ടാണ്‌. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``പാസ്‌പോര്‍ട്ട്‌ രണ്ടുംകൂടി ഒപ്പം കൊടുത്താമതി' ബാപ്പയാണെന്ന്‌ പറഞ്ഞേക്ക്‌'&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``അതെങ്ങനെ ഇക്കാ.., ഹിന്ദുവായ എനിക്ക്‌ ബാപ്പ?''അല്‍പം കുസൃതി നിറച്ച്‌ ചോദിച്ചതിന്‌ ഒരു പൊട്ടിച്ചിരി മാത്രം ഉത്തരം നല്‍കി. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``ഇക്കണ്ട സാധനം മീവനും നാട്ട്‌ക്കെത്തണ്ടേ...?, ഇനീപ്പോ, ഇങ്ങനൊരു പോക്കില്ലല്ലോ...''മറുപടി മനപൂര്‍വം പറഞ്ഞില്ല. അലിക്ക പറഞ്ഞ പോലെ ലഗേജ്‌ മുഴുവനും ഒറ്റത്തവണയായി കയറ്റിവിട്ടു. കൗണ്ടറിലെ തിരക്കുകാരണമെന്നോണം അലിക്ക അല്‍പം പിന്നിലായി നിന്നതേയുള്ളൂ. നരച്ച്‌ വെളുത്ത ആ മുഖത്ത്‌ ക്ഷീണത്തിന്റെ വല്ലായ്‌മയില്ല, വര്‍ഷങ്ങള്‍ക്കുശേഷം തമ്മില്‍ കാണാന്‍ പോകുന്ന മകനെയോര്‍ത്താവും.., എങ്കിലും എന്തിനോടൊക്കെയോ വിടപറയുന്നതിന്റെ അങ്കലാപ്പും ഉള്ളിലടക്കില സങ്കടവും ആ മിഴികളില്‍ അല്പമെങ്കിലും നനവ് പടര്‍ത്താതില്ല.. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;നീണ്ട മുപ്പത് വര്‍ഷം. ഒരര്‍ഥത്തില്‍ അലിക്കയുടെ ജീവിതത്തിന്റെ പാതിയിലേറെയും ഈ മരുക്കാട്ടില്‍ തനിച്ചായിരുന്നു. ഈ നാടിന്റെ വളര്‍ച്ച നേരില്‍ കണ്ട്‌ സ്വയം വളരാന്‍ മറന്ന പാവം. തുടക്കം കുറിച്ച ജോലിയും കമ്പനിയും അവസാനംവരെ മാറാന്‍ ശ്രമിച്ചില്ല എന്നുകേട്ടപ്പോള്‍ സഹതാപമാണ് ആദ്യം തോന്നിയത്. പിന്നെ ഒരു സല്യൂട്ടടിക്കാന്‍ തോന്നി, അത്യാഗ്രഹമില്ലാത്ത ആ വലിയ മനസ്സിനെ. കള്‍ചറല്‍ സെന്റര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍, എവിടെയും കേള്‍ക്കാറുള്ള വെറും വാക്കുകളായിരുന്നില്ല അലിക്കയെ കുറിച്ച് കേട്ടത്. കൂടെയുള്ളോര്‍ക്ക് ചൊരിഞ്ഞ് നല്‍കിയ പവിത്രമായ സ്നേഹത്തിന്റെ പോരിശയായിരുന്നു. മറുപടീയായി അലിക്ക പറഞ്ഞതും അങ്ങനെ ഒരിത്തിരി വാക്കുകള്‍ മാത്രം.സ്നേഹിക്കപ്പെട്ടതിന്റെ കടപ്പാട്.&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;എമിഗ്രേഷനും കഴിഞ്ഞ്‌ വിമാനത്തിലേക്കുള്ള വിളി കാത്തിരിക്കുമ്പോള്‍ ആ കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നു. പലരും ഫോണ്‍ ചെയ്യലിന്റെ തിരിക്കിലാണ്‌. യാത്ര തുടെങ്ങും മുമ്പെ വീട്ടുകാരുമായി, കൂട്ടുകാരുമായി,.. അതല്ലങ്കില്‍ അവസാന വട്ട യാത്രപറച്ചില്‍..എന്നിട്ടും ഇവിടെ നിശബ്ദമാണ്. കാത്തിരിപ്പിന്റെ നിശബ്ദത... ``ഇനി എന്നാ അലിക്കാ..., നേരില്‍?''`&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;`അറീല മോനേ... ന്നാലും അന്നെ ഞമ്മള്‌ മറക്കൂല്ല, ജ്ജ്‌ച്ച്‌ന്റെ സക്കീറിനെപ്പോല്യല്ലേ...''ഇടറുന്ന വാക്കുകള്‍ക്ക്‌ താങ്ങായിട്ട്‌ വലതു കൈപത്തി എന്റെ കൈകളില്‍ മുറുകെ പിടിച്ചു. സക്കീറിനെ ഓര്‍ക്കുമ്പോള്‍ ആ വൃദ്ധമനസ്സ്‌ അറിയാതെ അണപൊട്ടും. ഇനിയും നല്‍കാന്‍ ബാക്കിയായ പിതൃസ്‌നേഹത്തിന്റെ വറ്റാത്ത ഉറവകളായി അവ കവിളിലൂടെ ചാലിട്ടൊഴുകും. ഞാനാണ്‌ ഭാഗ്യവാന്‍. അല്‍പമെങ്കിലും അതൊക്കെ ആസ്വദിക്കാന്‍ പറ്റിയല്ലോ. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;പണ്ട്‌ താമസിക്കാനൊരിടമില്ലാതെ അലയുമ്പോള്‍ സൂപ്പിയുടെ കഫ്തീരിയയില്‍ വെച്ചായിരുന്നു അലിക്കയെ പരിചയപ്പെടുന്നത്‌. വലിയ താടിയും നെറ്റിയിലെ നമസ്‌കാരത്തഴമ്പും കണ്ടപ്പോള്‍ ആദ്യം മുസ്‌ലിമായിട്ടാണ്‌ പരിചയപ്പെടുത്തിയത്‌. പിന്നീട്‌ കാര്യങ്ങളറിഞ്ഞപ്പോള്‍ എന്റെ ചെവിയില്‍ ഒരു പിച്ച്‌ തന്നു: &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``ജ്ജെന്താ കര്‌ത്യേത്‌? കുറീം പൂണൂലും നോക്കീട്ടല്ല ഞമ്മള്‌ മറ്റ്‌ള്ളോരെ തോള്‌ല്‌ പുട്‌ച്ച്‌ണത്‌...'' പിന്നീടൊരുപാടു കാലം കൂടെ നടന്നു. താങ്ങായി, തണലായി, ശാസിച്ച്‌, സ്‌നേഹിച്ച്‌...കഴിഞ്ഞ തവണ ലീവിന്‌ നാട്ടിലെത്തിയപ്പോള്‍ അലിക്ക എന്റെ വീട്ടിലും പോയിരുന്നു. അച്ചനോടൊരുപാട്‌ സംസാരിച്ചുവത്രെ. കല്യാണാലോചന തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു. ഫ്‌ളൈറ്റില്‍ അലിക്ക ചിന്തകളുടെ ലോകത്തായിരുന്നു. പലവട്ടം ചോദിക്കാനാഞ്ഞെങ്കിലും വേണ്ടെന്നുവെച്ചു. ആ മനസ്സ്‌ ശാന്തമാവില്ല. ``അല്ല, അലിക്കാ, വെശക്ക്‌ണ്‌ണ്ടല്ലോ..., ഈ എയര്‍ അറേബ്യക്കാര്‌ ഒന്നും തരൂല്ല.. എപ്പഴാ വീട്ടിലെത്താ...?&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;''നീണ്ട മൗനത്തിന്‌ ഞാന്‍തന്നെ വിരാമമിട്ടു.``ആ..., സക്കീറിറങ്ങുന്നത്‌ പത്തുമണിക്കല്ലേ, ഓനേം കൂട്ടീട്ട്‌ പോവണം. മുഖദാവില്‌ കണ്ടിട്ട്‌ പത്തു കൊല്ലായി, അറ്യോ... അനക്ക്‌?'' വേര്‍പാടിന്റെ വേദനയുള്ള വാക്കുകള്‍ക്ക്‌ വാത്സല്യത്തിന്റെ ജീവനുണ്ടായിരുന്നു. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``എന്തിനാന്റെ കുട്ടിനെങ്ങനെ ഉള്ളിലിട്ടത്‌...? ഓനിപ്പോ, ഓളെ മുഹബ്ബത്താണെന്ന്‌ ബെച്ച്‌... ങ്‌ഹാ.. അല്ലാന്റെ വിധി'' ആത്മഗതമായി അലിക്ക നിര്‍ത്തി. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``സാരല്യ ഇക്കാ, നാളെയിപ്പോ കാണാലോ...'' മറ്റെന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്ന്‌ അറിയില്ലായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഈ ഉപ്പയുടെ മകനൊരു തീവ്രവാദിയാവുന്നത്‌ സങ്കല്‍പിക്കാന്‍ പോലുമാവില്ല. തന്റെ അഞ്ച്‌ മക്കളെക്കുറിച്ച്‌ പറയുമ്പോഴെല്ലാം ആ പിതൃഹൃദയം വാചാലമാവും. കൊച്ചിയിലെ വലിയൊരു റിയല്‍എസ്റ്റേറ്റ്‌ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു സക്കീര്‍. കൂടെ ജോലി ചെയ്‌തിരുന്ന ഹിന്ദു പെണ്‍കുട്ടിയോട്‌ തോന്നിയ ഇഷ്‌ടം, അതായിരുന്നു പിന്നീട്‌ ഇങ്ങനെ അകത്താകാന്‍ ഹേതു. മുമ്പൊരിക്കല്‍ ലീവിന്‌ നാട്ടിലെത്തിയപ്പോള്‍ നേരില്‍ കണ്ടതായിരുന്നു. അന്ന്‌ നന്നേ ചെറിയ പയ്യന്‍. എന്നേക്കാള്‍ അഞ്ച്‌ വയസ്സ്‌ കുറവായിരിക്കും. സംസാരത്തിലും പെരുമാറ്റത്തിലും അലിക്കയുടെ അതേ വിനയവും ആദരവും. രാഷ്‌ട്രീയ ചര്‍ച്ചകളില്‍ അല്‍പം അവേശക്കൂടുതലുണ്ടെന്ന്‌ സംസാരത്തില്‍നിന്നുതന്നെ മനസ്സിലാവും. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``ഞാനവ്‌ടെണ്ടായ്‌ന്യെങ്കി ഇങ്ങന്യൊന്നും ആവൂലായിര്‌ന്ന്‌... പോലീസിന്‌ ന്റെ കൂട്ടി തീവ്രവാദീം ആവൂല''ആ തോളില്‍ തല ചായ്‌ച്ച്‌ കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു. പ്രവാസിയുടെ ദുഃഖങ്ങളാണ്‌ അലിക്കയുടെ വിങ്ങലുകള്‍. എല്ലാമറിയുമ്പോഴും ഒന്നും ചെയ്യാനാവാതെ നിസ്സഹായരാവുന്നവര്‍..., ഒന്നു പൊട്ടിക്കരയാന്‍ പോലും അനുവദിക്കപ്പെട്ടിട്ടില്ലാത്തവര്‍. തന്റെ തണലാവശ്യമുള്ളിടത്ത്‌ അത്‌ നല്‍കാനാവാതെ മറ്റെവിടെയോ തണല്‍ വിരിക്കുന്നവര്‍.... ഒടുവില്‍ നിസ്സഹായതയോടെ വെറും `പോഴന്‍മാരാ'യി അണഞ്ഞുതീരുന്നവര്‍. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;കോഴിക്കോട്ടേക്ക്‌ ടിക്കറ്റെടുക്കാതെ നെടുമ്പാശ്ശേരിയിലേക്ക്‌ ബുക്ക്‌ ചെയ്യുമ്പോള്‍, അലിക്കയുടെ കൂടെയൊരു വിമാനയാത്രയായിരുന്നു മനസ്സില്‍. കൂടെനടക്കുമ്പോള്‍, പഴ്ങ്കഥകളും നര്‍മ്മവും ചേര്‍ത്ത് സരസമാക്കുന്ന അലിക്കയുടെകൂടെയുള്ള ഓരോ യാത്രയും ഹരമായിരുന്നു. ഫ്ലൈറ്റിലെ സിനിമയിലോ സംഗീതത്തിലോ ആസ്വദിക്കന്‍ തോന്നിയില്ല. വാക്കുകള്‍ കുറവാണെങ്കിലും അലിക്കയുടെകൂടെയുള്ള ആകാശയാത്രക്കും അതിന്റെ ഒരു സുഖമുണ്ട്.&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;&lt;span style="font-size:0;"&gt;&lt;/span&gt;എയര്‍പോര്‍ട്ടില്‍നിന്നും പുറത്തിറങ്ങി. ശരീഫ്‌ മാത്രമേ ഇപ്രാവശ്യം വന്നിട്ടുള്ളൂ. സ്വന്തം വണ്ടിയായതുകൊണ്ട്‌ ഡ്രൈവറും അവന്‍ തന്നെ. ലഗേജും പെട്ടിയും പിന്നില്‍വെച്ച്‌ അവന്റെ കൂടെ. രണ്ടാളും മുന്‍സീറ്റിലിരുന്നു. മഞ്ഞുപുതച്ച റോഡുകള്‍ ഞങ്ങളെ സ്വാഗതം ചെയ്‌തു. കടത്തിണ്ണകളില്‍ ഇനിയും ഉറക്കമുണര്‍ന്നിട്ടില്ലാത്ത വരുത്തന്മാര്‍, പുതച്ചും ചാക്ക്‌ വിരിച്ചും അര്‍ധ നഗ്നരായും..... പത്രം വിതരണം ചെയ്യുന്ന കുട്ടികള്‍ സൈക്കിളില്‍ കറങ്ങുന്നു.. കാഴ്‌ചകളിലലിഞ്ഞ്‌ അല്‍പം ഉറങ്ങിപ്പോയി. ഒമ്പത്‌ മണിയായപ്പോഴേക്കും ജയിലിന്‌ മുന്‍പിലെത്തിയിരുന്നു. അടുത്തുകണ്ട പെട്ടിക്കടയില്‍നിന്നും ഓരോ ചായ വാങ്ങി. ക്ഷീണിച്ച്‌ ബെഞ്ചിലിരിക്കുന്ന അലിക്കാക്ക്‌ നീട്ടി. പത്രങ്ങളില്‍ വെറുതെ കണ്ണോടിച്ചു. നാട്ടിലെ പത്രങ്ങളിലെന്നും വെട്ടുംകുത്തും ബലാല്‍സംഗവും നിറയും..., ചോരയുടെ നിറവും മണവുമാണവയ്‌ക്ക്‌.ഗേറ്റിലെ പാറാവ്‌ ഷിഫ്‌റ്റ്‌ മാറുന്നു. ഇടക്ക്‌ പലരും വന്നും പോയുമിരിക്കുന്നു. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;പത്തേകാലോടെ ഒരു പോലീസുകാരന്‍ ഗേറ്റ്‌ തുറന്ന്‌ പുറത്തുവന്നു. പിറകിലായി സക്കീറും. അലിക്കയെഴുന്നേറ്റു. ആ മിഴികളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞുതുളുമ്പി. ഇളംവെയിലില്‍ അവ ഏഴു നിറങ്ങളില്‍ തിളങ്ങി. പ്രായം മടക്കുകള്‍ തീര്‍ത്ത ആ കരങ്ങള്‍ മകനെ പുണരാനായി വെമ്പുന്നുണ്ടായിരുന്നു. സക്കീര്‍ ഓടിവന്ന്‌ അലിക്കയെ കെട്ടിപ്പിടിച്ചു. നാലു നയനങ്ങളും ഇരുദിശകളില്‍ കണ്ണീര്‍ വാര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല.&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``ജ്ജെങ്ങന്യാ മോനേ ഇതിനുള്ളില്‌...?''&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``ഉപ്പാ..., അറീല്ല... എനിക്കോളെ ഒരുപാട്‌ ഇഷ്‌ടായിരുന്നു..., അത്രേ എനിക്കറ്യൂ...''`&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;`ന്നാലും ന്റെ കുട്ട്യേ....'' &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``ഉപ്പ പറയാറില്ലേ.., സ്‌നേഹത്തിന്‌ ജാതീം മതോന്നുല്ലാന്ന്‌.., അത്രേ്യ ഞാനും നോക്ക്യൊള്ളൂ...''ഞാനും അറിയാതെ കണ്ണുതുടച്ചു. ശരിയാണ്‌, അലിക്ക തന്ന സ്‌നേഹത്തിനും കാവിയുടെയോ പച്ചയുടെയോ നിറം ചാലിച്ചില്ലായിരുന്നു.&lt;/p&gt;&lt;br /&gt;&lt;p align="justify"&gt;ഉപ്പയേയും മോനേയും ക്വാളിസിന്‌ മുന്‍പിലിരുത്തി ഞാന്‍ പിന്‍സീറ്റിലിരുന്നു. ചെന്നായ്‌ക്കൂട്ടങ്ങളില്‍നിന്ന്‌ രക്ഷപ്പട്ട ആട്ടിന്‍കുട്ടിയെപ്പോലെ, തോളില്‍ ചാഞ്ഞുകിടക്കുന്ന സക്കീറിന്റെ മുടിയിഴകളില്‍ ആ പിതൃവാത്സല്യം തഴുകുന്നുണ്ടായിരുന്നു. &lt;/p&gt;&lt;br /&gt;&lt;p align="justify"&gt;``സാരല്യ, കയിഞ്ഞതൊക്കെ മ്മക്ക്‌ മറക്കാ.., ഇഞ്ഞ്‌ന്റെ കുട്ടിക്ക്‌ ഉപ്പണ്ട്‌...,ഒരുത്തനും ബിട്ട്‌കൊടുക്കൂലാ ന്റെ മോനെ...''പക്വമായ, കരുത്തുറ്റ വാക്കുകള്‍. ഇനിയും വറ്റിയിട്ടില്ലാത്ത, ഉള്ളിലടക്കിയ സ്‌നേഹത്തിന്റെ അണ തുറന്നുവിട്ടപോലെ. എനിക്കിവയെല്ലാം ഇനി നഷ്‌ടമാവുന്നു എന്നോര്‍ക്കുമ്പോള്‍, മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍...പുറത്തെ കാഴ്‌ചകള്‍ നോക്കിയിരുന്നു. പിന്നിട്ട വഴികളിലൊക്കെയും പലനിറത്തിലുള്ള കൊടികള്‍, തോരണങ്ങള്‍, വിപ്ലവ വാക്യങ്ങളെഴുതിയ കടലാസു ചുവരുകള്‍.... പള്ളികള്‍, അമ്പലങ്ങള്‍... കുരിശുതറകള്‍., വേലികെട്ടിയും അല്ലാതെയും...മുന്‍സീറ്റില്‍ സക്കീര്‍ ഉറങ്ങുന്നു. ക്ഷീണം തളര്‍ത്തിയിട്ടില്ലാത്ത അലിക്കയുടെ മടിയില്‍ ചാഞ്ഞ്‌, ആ വാത്സല്യത്തിലലിഞ്ഞ്‌, നിര്‍ഭയനായി... &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-1623567196331415665?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/1623567196331415665/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2010/09/blog-post.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/1623567196331415665'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/1623567196331415665'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2010/09/blog-post.html' title='കാഴ്ചക്കപ്പുറത്ത്'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-8624079851352676918</id><published>2010-08-08T02:03:00.000-07:00</published><updated>2010-08-08T02:14:44.338-07:00</updated><category scheme='http://www.blogger.com/atom/ns#' term='നിറഞ്ഞും ഒഴിഞ്ഞും'/><title type='text'>നിറഞ്ഞും ഒഴിഞ്ഞും</title><content type='html'>&lt;div style="text-align: justify;"&gt;&lt;div style="text-align: justify;"&gt;ഇറയറത്തിറ്റി വീഴുന്ന മഴവെള്ളത്തില്‍ കടലാസ് തോണിയിറക്കി കളിക്കുന്ന മോളെ കൗതുകത്തോടെ നോക്കിയിരുന്നു. ചിന്തകളുടെ കലര്‍പ്പില്ലാത്തതിനാലാവാം, ബാല്യത്തിലെ മഴയ്ക്ക് ഇത്ര രസം. ചേമ്പിലകളില്‍, പാടത്ത്, ഇടവഴികളില്‍, പാറപ്പുറത്ത്... അങ്ങനെ ഒരു നൂറോര്‍മ്മകളില്‍ ഇന്നും മഴ പീയ്യുന്നുണ്ട്. ഇന്ന്, എത്ര പെയ്തിട്ടും മനസ്സ് തണുക്കുന്നുമില്ല. ആധിയേറ്റുന്നുവെല്ലാതെ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒന്നു തോര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി. മൂലയില്‍ കൂട്ടിയിട്ട മണല്‍ ഒലിച്ച് തുടങ്ങിയിരിക്കുന്നു. ഇതിപ്പൊ മൂന്നാം തവണയാണ് മണലിറക്കുന്നത്. ആദ്യത്തേത് അനിയനും പിന്നത്തേത് അമ്മാവനും കൊടുത്തു തീര്‍ത്തു. ഇപ്രാവശ്യം മഴയൊഴിഞ്ഞാലെങ്കിലും വീടുപണി തുടങ്ങണം. തറ കെട്ടിയിട്ട് വര്‍ഷം രണ്ടായി. ഓരോ തവണ കരുതിവെക്കുന്ന പണവും മറ്റോരോ ആവശ്യങ്ങള്‍ക്കായി ചെലവാകും, അനിയത്തിയുടെയും അനിയന്റെയും കല്യാണപന്തിയൊരൊക്കിയതും പുതിയ പുരത്തറയിലായിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രണ്ട് അനിയത്തിമാര്‍ക്ക് ശേഷമാണ്, രണ്ടാം കെട്ടാണെങ്കിലും ഒരുത്തന്റെ മിന്നു കിട്ടിയത്. മൊഴിചൊല്ലപ്പെടുമ്പോള്‍ മൂന്നുമാസം ഗര്‍ഭമായിരുന്നു. ചക്കൊളത്തിക്കൊരു വേലക്കാരിയാവുന്നതിലും നന്ന് ഇങ്ങനെ സ്വയമധ്വാനിച്ച് ജീവിക്കുന്നതെന്നോര്‍ത്ത് പിരിഞ്ഞ് പോന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഓര്‍ക്കുമ്പോള്‍ വേദനയെക്കാളേറെ അഭിമാനം തോന്നും. പത്ത് മക്കളില്‍ മൂത്തവള്‍. ഏഴു അനിയത്തിമാരും ഓരോരുത്തന്റെ കൈപിടീച്ചിറങ്ങിയത് മാസാമാസം എനിക്ക് കിട്ടിയ വെതനം കൊണ്ട് തന്നെയായിരുന്നു. അനിയന്‍ പഠിച്ച് വേര്‍പ്പെട്ട് പോവും വരെയ്ക്കും എന്റെ തണലില്‍ തന്നെ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മാടിക്കൂട്ടിയ മണലിന് നന്നായിട്ടൊന്നു കൂടി തടം കെട്ടി. മഴക്ക് ഊക്ക് കൂടിയപ്പോള്‍ ഇറയത്ത് കയറിയിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;മോന്തിയായപ്പോള്‍ മോള്‍ക്ക് പാഠം പറഞ്ഞ് കൊടുത്തു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ആ പിഞ്ഞാണങ്ങളൊക്കെ നെറഞ്ഞു കുട്ട്യേ.." അച്ചിപ്പായ നീര്‍ത്തുന്നതിനിടക്ക് ഉമ്മ ഓര്‍മിപ്പിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പുതിയ വീടിന്റെ പ്ലാനില്‍ ഉമ്മാക്കൊരു മുറിയുണ്‍ട്. ബാത്റും അറ്റാച്ഡ്.പുതിയ വീടോര്‍ത്താണ് ഇപ്രാവശ്യം ഓല കെട്ടി മേയാഞ്ഞത്. മഴയുടെ ആര്‍പ്പ് വല്ലാതെ പേടിപ്പിക്കുന്നുണ്ട്, ഒന്നടങ്ങിയാല്‍ നല്ല രസമാവും, ഒഴുകിയെത്തുന്ന സംഗീതം പോലെ, ബാല്യത്തിന്റെ നല്ല ഓര്‍മ്മകളിലേക്കത് കൂട്ടികൊണ്ട് പോവും. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നിരത്തി വെച്ച പിഞ്ഞാങ്ങള്‍ ചോര്‍ച്ചയേറ്റ്വാങ്ങികൊണ്ടേയിരുന്നു. മോളെ മാറോട്ചേര്‍ത് ഉറങ്ങാന്‍ കിടന്നു. അവളുടെ സ്വപ്നങ്ങളില്‍ ടെറസ്സിട്ട വീടും സ്വിറ്റ്ച്ചിട്ടാല്‍ കത്തുന്ന ലൈറ്റുമെല്ലാമായിരിക്കും. ഒരുവേള കണ്ണ് നിറഞ്ഞു. പടച്ചവനോട് മനസ്സ് നൊന്തു പ്രാര്‍ഥിച്ചു..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div style="text-align: justify;"&gt;പാടവരമ്പത്തൂടി വരുന്ന അനിയത്തിയെ ദൂരെനിന്നു തന്നെ കണ്ടു. ചായകുടിക്കുന്നതിനിടയില്‍ വിശേഷങ്ങള്‍ ചൊതിച്ചറിഞ്ഞു. ആടും കോഴിയുമെല്ലാം സംസാരത്തില്‍വിഷയമായി. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഹും... എല്ലാരും ഓരോ വൈക്ക് പോയപ്പൊ തെരക്കായി, വരാണ്ടായി.. ന്റെ മോക്കെന്നും ദുരിതം തന്ന്യാ...&lt;/div&gt;&lt;div style="text-align: justify;"&gt;ഉമ്മയുടെ സ്ഥിരം പരാതിക്ക് കുറവുണ്ടായിരുന്നില്ല.ഇനി കുറെ കണ്ണീര്‍ വര്‍ക്കും&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;" ന്തെ പ്പം പ്രത്യേകിച്ച്?? വിഷയം മാറ്റാനായി ചോദിച്ചു&lt;/div&gt;&lt;div style="text-align: justify;"&gt;"മൂത്ത മോള്‍ക്കൊരാലോചന. അമ്പതും ലക്ഷാണ് പറേണത്. കൂട്ട്യാ കൂട്വാ ആവോ .. അയിനുള്ള പാചിലാ.. അന്റട്ത്ത് വല്ലതും കാണ്വാ??&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div style="text-align: justify;"&gt;അല്പനേരത്തെ മൗനം മാത്രം ഉത്തരം നല്‍കി.&lt;/div&gt;&lt;div style="text-align: justify;"&gt;"ആ ഒരു മുപ്പത്ണ്ടാവും.. പൊരപ്പണി തൊടങ്ങണംന്ന് കരുതി വെച്ചതാ.. അയിനിപ്പ മഴോജ്ജണം.. ഇനീണ്ടല്ലോ സമയം..ഇപ്പം അന്റെ കാര്യം നടക്കട്ടെ."&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div style="text-align: justify;"&gt;നടന്നകലുന്ന അനിയത്തിയെ നോക്കി നിര്വ്ര്തികൊണ്ടു. ചാറി തുടങ്ങിയ മഴ പതിയെ പെരുമഴയായി, കാഴ്ച മറച്ചു. പുരത്തറയില്‍ മഴ തിമിര്‍ത്തു പെയ്യുന്നു.. അകത്ത് പിഞ്ഞാണങ്ങള്‍ നിറഞ്ഞും ഒഴിഞ്ഞും കൊണ്ടെയിരുന്നു..&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-8624079851352676918?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/8624079851352676918/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2010/08/blog-post.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/8624079851352676918'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/8624079851352676918'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2010/08/blog-post.html' title='നിറഞ്ഞും ഒഴിഞ്ഞും'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-6745730140318680020</id><published>2010-07-08T13:30:00.000-07:00</published><updated>2010-07-10T06:08:40.229-07:00</updated><category scheme='http://www.blogger.com/atom/ns#' term='മഞ്ഞു  നനഞ്ഞ വഴികളില്‍'/><title type='text'>മഞ്ഞു  നനഞ്ഞ വഴികളില്‍</title><content type='html'>വേര്‍പിരിഞ്ഞിട്ടില്ല, കഴിഞ്ഞ ആറു വര്‍ഷങ്ങളിലല്ലാതെ.. ജോലിക്കായി യൂറോപിലേക്ക് പറക്കാനൊരുങ്ങുമ്പോള്‍ അവനെന്നെ നോക്കി വിതുമ്പിയിരുന്നു.. മുപ്പത് വര്‍ഷം കൂടെ കളിച്ചും  ചിരിച്ചും കരഞ്ഞും കിട്ടിയതൊക്കെ പങ്കുവെച്ചും നടന്ന് പെട്ടെന്നൊരുനാള്‍ വേര്‍പിരിഞ്ഞു പോവുമ്പോള്‍ മനസ്സ് അകലാന്‍ മടിച്ചു. ഇടക്കിടെയുള്ള കത്തും ഫോണും. അവനയച്ചു തന്ന ചെക്ക് മാറ്റി അവന്റെ വീടുപണിക്ക് കാര്യസ്ഥനായി. സമയാസമയം കണക്കും ഫോട്ടോയും അയച്ച് കൊടുത്തു.&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എയര്‍പോര്‍ട്ടില്‍ തമ്മില്‍ കണ്ട്മുട്ടിയപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ച്  കുറെ നേരം മൌനിയായി തോളില്‍ചാഞ്ഞു. വീട്ടിലേക്കുള്ള യാത്രയില്‍, റോഡ് വക്കത്തെ ഇരിപ്പിടത്തില്‍, പൊളിഞ്ഞ് തുടങ്ങിയ  പാലത്തിന്റെ കൈവരികളില്‍‍, ചെക്കുന്നന്മലയുടെ മുകളില്‍, അങ്ങനെയങ്ങനെ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുണ്ടായിരുന്നു.&lt;br /&gt;&lt;p&gt; &lt;/p&gt;&lt;p&gt;   നാളെയാണ് “ഹൌസ് വാമിങ്.”  എന്റെ  ചെറിയ വീട് നില്‍ക്കുന്ന അഞ്ച് സെന്റ് സ്ഥലത്ത് നിന്നും അധികമല്ലാതെയാണ്  അവന്റെ പുതിയ  മാളിക.  വീട്ടുസാധനങ്ങളില്‍ പലതും പലരുടെയും ഗിഫ്റ്റായി തന്നെ കിട്ടി. അതൊക്കെ ഇറക്കിയതും വേണ്ടത് പോലെ അടുക്കിയതും ഞാനും കൂടി ചേര്‍ന്നായിരുന്നു. അപ്പോഴൊക്കെ “ഞാനെന്ത് നല്‍കണം..” എന്ന ചിന്തയായിരുന്നു. അവനോടുള്ള ബന്ധംവെച്ച് കുറഞ്ഞതൊന്നും നല്‍കാനാവില്ല, കയ്യിലൊന്നുമില്ലാതെ എന്തു നല്‍കാന്‍.?!&lt;br /&gt;വൈകി വീട്ടിലെത്തുമ്പോഴും ദുരഭിമാനം ചങ്കിടിപ്പ് കൂട്ടിയതെ ഉള്ളൂ. ഉറങ്ങാനാവാതെ കട്ടിലിലിരുന്നു.&lt;br /&gt;&lt;br /&gt;“ പ്രിയപ്പെട്ട കൂട്ടുകാരന്..&lt;br /&gt;&lt;br /&gt;നിന്റെ ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തമാണ്  നാളെ, നിന്റെ ഓരോ സന്തോഷത്തിലും കൂടെ നില്‍ക്കാന്‍ കഴിഞ്ഞത് എന്റെഭാഗ്യം..  എന്തു ചെയ്യാന്‍, ഒരുപാട് കാലത്തെ അലച്ചിനിടൊവിലാണ് ഇങ്ങനെ യൊന്ന് തരപ്പെട്ടത്.. നാളെയാണ്  ഇന്റര്‍വ്യൂ എന്നറിഞ്ഞത് രാത്രി മാത്രമാണ്.. ഞാന്‍ പോവുന്നു, എന്റെ മനസ്സ് നിന്റെ കൂടെയുണ്ട്. തിരക്കൊഴിയുമ്പോ ഞാന്‍ വിളിക്കാം കൂടുതല്‍ അപ്പൊ പറയാം...എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ..&lt;br /&gt;&lt;br /&gt;..&lt;br /&gt;നീന്റെ സ്വന്തം...”&lt;br /&gt; നാലായി മടക്കി, പി എസ് സി അയച്ചൊരു ബ്രൌണ്‍ കവറിലിട്ട്  പെങ്ങളെ ഏല്പിച്ചു. ആരും ഉണര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി.&lt;br /&gt;കതക്ചാരി പുറത്തിറങ്ങി.. അലക്ഷ്യമായി നടന്നകന്നു ... മഞ്ഞു  നനഞ്ഞ വഴികളില്‍ കരിയിലകള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-6745730140318680020?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/6745730140318680020/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2010/07/blog-post.html#comment-form' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/6745730140318680020'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/6745730140318680020'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2010/07/blog-post.html' title='മഞ്ഞു  നനഞ്ഞ വഴികളില്‍'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-5405838118675071796</id><published>2010-02-08T23:33:00.000-08:00</published><updated>2010-02-08T23:36:56.263-08:00</updated><category scheme='http://www.blogger.com/atom/ns#' term='കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.'/><title type='text'>കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.</title><content type='html'>&lt;div style="text-align: justify;"&gt;ഒരാഴ്ചയാവുന്നു, ക്യാമ്പിലോട്ട് താമസം മാറിയിട്ട്. ഇവിടുത്തെ നിശബ്ദത ആര്‍ദ്രമായൊരനുഭൂതി നല്കുന്നുണ്ട്.മരുഭൂമിയുടെ നടുവിലൊരിടത്ത് നിരത്തിവെച്ച കാരവനുകള്‍ക്കുള്ളില്‍ ഉറങ്ങിയും ഉണര്‍ന്നും കുറച്ച് പേര്‍.ദൂരെയായി കാണുന്ന ട്രക്ക് റോഡും അതിലൂടെ ഒഴുകി നീങ്ങുന്ന വാഹനങ്ങളും ഒഴിച്ചാല്‍ മറ്റു നാഗരികതകള്‍ ഇവിടെ അന്യമാണ്. കാറ്റിന്റെ കരലാളനയില്‍ മാടിയൊതുക്കപ്പെട്ട മരുഭൂമി മാത്രമാണ് ചുറ്റും. കാവലെന്ന പോലെ അങ്ങിങ്ങായി വളര്‍ന്ന് നില്ക്കുന്ന ചെറുമരങ്ങളും. അപ്പുറത്തെവിടെയോ ഉള്ളതാവണം, ഇടക്ക് ഇതിലെ ഒട്ടക സംഘങ്ങള്‍ പോവുന്നത് കാണാം..അവയുടെ നടത്തത്തിന്, നിസ്സഹായതയുടെയോ അലസതയുടെയോ താളമാണ്. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ക്യാമ്പിനുള്ളില്‍ മുന്തിയതും അല്ലാത്തതുമായ ആല്‍കഹോളിന്റെ മത്തുപിടീപ്പിക്കുന്ന ഗന്ധമുണ്ട്. ക്ലോറിന്‍ കലര്‍ന്ന വെള്ളം കുടീച്ച് ഇവിടെ അന്തിയുറങ്ങുമ്പോഴും ഇവിടുത്തെ സ്നേഹബന്ധങ്ങള്‍ക്ക് പത്തരമാറ്റ് ശുദ്ധിയെന്ന് പറയാതെ വയ്യ. മുമ്പ് താമസിച്ച റൂമിലെപോലെ ഇരുട്ടത്ത് കയറിവരേണ്ട, മൊബൈല്‍ സൈലന്റ് മോഡിലാക്കേണ്ട, സമയബന്ധിതമായി ബാത്റൂമിരിക്കേണ്ട, എണ്ണം പറഞ്ഞുണ്ടാക്കിയ മീന്‍ കറിയിലെ കഷ്ണങ്ങള്‍ ഉടയാതെ നോകേണ്ട..അങ്ങനെ ഒരുപാട് രക്ഷപ്പെടലുകളും..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പാക്കിസ്താനി, മലയാളി, ഗുജറാത്തി, പഞ്ചാബി, നേപാളി തുടങ്ങി വിവിധങ്ങളിലെ ഒരുമ.എല്ലാവരെയും ഒന്നു നേരില്‍ കാണാവുന്ന വെള്ളിയാഴ്ച്ചകളില്‍ പലരും നാലുകാലിലാവും..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പ്രവാസത്തിന്റെ മറ്റൊരു മുഖം. കുടിച്ചും ഉറങ്ങിയും ആഘോഷിക്കുന്നവര്‍..ഭാര്യയെ വിളിച്ച് തെറിപറയുന്നവര്‍,.. മറ്റാരെയൊക്കെയോ വിളിച്ച് കിന്നരിക്കുന്നവര്‍, വേരറുക്കപ്പെട്ടതിന്റെ വേദന, അല്ലെങ്കില്‍ നിര്‍ബാഗ്യവാനും ഒറ്റപ്പെട്ടവനുമെന്ന അപകര്‍ഷതാ ബോധം.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കമ്പനിയുടെ മാനവവിഭവ ശേഷി നിയന്താവിലൊരാള്‍ എന്നതാവാം, എന്റെമുമ്പില്‍ പലപ്പോഴും പലരുടെയും പ്രാരാബ്ധങ്ങളും ആധികളും വിവരിക്കപ്പെട്ടു.വൈകി കിട്ടുന്ന ശമ്പളത്തിന്റെ അത്യാവശ്യങ്ങള്‍ പലര്‍ക്കും പലതാണ്. പലപ്പോഴും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പാതി മനസ്സോടെയെങ്കിലും എല്ലാം കേല്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.അതവര്‍ക്ക് ആശ്വാസമെകിയോ എന്തോ..?!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പട്ടാണികളുടെ കഥ കേള്‍ക്കുന്നത് സരസവും അതിലുപരി ചിന്തനീയവുമായിരുന്നു.. ഒരുത്തന്റെ 'ഭായി' സ്വയം വെടിയുതിര്‍ത്ത് മരിച്ചുവത്രെ.മറ്റൊരുത്തന്, താലിബാനികളുടെ ആക്രമണത്തില്‍ തന്റെ വീടിന്റെ പകുതിയോളവും ചുറ്റുമതിലും നഷ്ടമായി. പെഷാവറിന്റെ തെരുവുകളില്‍, എ. കെ 47 വഴിവാണിഭം കണക്കെ വില്‍ക്കപ്പെടുന്നു എന്ന് കേട്ടപ്പോള്‍, മഞ്ചേരി ചന്തയും മലപ്പുറം-പാണ്ടിക്കാട് റോഡും മനസ്സിലോടിയെത്തി. &lt;/div&gt;&lt;div style="text-align: justify;"&gt;പരസ്പര സഹായത്തിനും പാരവെപ്പിനും മലയാളികള്‍ കേമന്‍മാരാണ്. മൂക്കറ്റം കുടിക്കുന്നതിലും.കൂട്ടുകാരനു ടെര്‍മിനേഷന്‍ കിട്ടുമ്പോള്‍ ആ സങ്കടത്തില്‍ കൂട്ടുചേരാന്‍, കുട്ടി ജനിച്ചതിന്റെ സന്തോഷം പങ്കിടാന്‍,,ഇങ്ങനെയൊക്കെ കാരണങ്ങള്‍..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സാമ്പത്തിക മാന്ദ്യം പിടിമുറുക്കി തുടങ്ങിയപ്പോള്‍, രണ്ട്, മൂന്ന്, നാല്‌ തുടങ്ങി നീണ്ട അവധിയിലായി ശമ്പളവും. നാളെ നാളെയെന്ന് പറഞ്ഞ്, മാറി നടന്നെങ്കിലും ആ ദയനീയ മുഖങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും ഉത്തരം മുട്ടി.മേലാകെ ചൊറി പിടിച്ച ഒരു പഞ്ചാബി, ആശുപത്രിയില്‍ പോവാന്‍ 25 ദിര്‍ഹം ഇല്ലാതെ സഹികെട്ട് അവസാനം രാജികത്ത് നല്കുകയായിരുന്നു. എല്ലാം കണ്ട് മനസ്സ് നൊന്തപ്പോഴും പ്രഫഷണലിസത്തിന്റെ മേലങ്കിയണിഞ്ഞ് ഒന്നും കണ്ടിലെന്ന് നടിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരിക്കല്‍ സമരം പ്രഖ്യാപിക്കപ്പെട്ടു.തലേകെട്ടിനുള്ളില്‍ കളിമണ്ണെന്ന് പരിഹസിക്കപ്പെട്ട പഞ്ചാബികളായിരുന്നു മുന്‍പന്തിയിലെങ്കിലും കടിഞ്ഞാണ്‍ പിടിച്ചത് മലയാളി കുറുക്കന്‍മാര്‍ തന്നെ. മാനേജ്മെന്റിന്റെ കൂടെനില്ക്കുമ്പോഴും തൊഴിലാളികള്‍ക്കൊപ്പമായിരുന്നു എന്റെ മനസ്സ്, നീണ്ട നാലുമാസത്തെ കാത്തിരിപ്പിനൊടുവിലാണ്,അവരിങ്ങനെയൊരു തീരുമാനമെടുത്തത് എന്നതു തന്നെ കാരണം.മേല്‍ പറഞ്ഞതില്‍ നിന്നുമുപരിയായി ഓരൊരുത്തര്‍ക്കും സമര കാരണങ്ങള്‍ നിരവധിയുണ്ട് താനും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാനെത്രയോ ഭാഗ്യവാണല്ലോ. പണമയക്കുന്നത് വൈകിയാലും ആ പേരില്‍ ഇതുവരെ ഒരു ഫോണ്‍ കാളും വന്നിട്ടില്ല. പ്രസവം, കല്യാണം, തുടങ്ങി ഗള്‍ഫുകാരന്റെ തീരാപ്രാരാബ്ധങ്ങളുന്നും ഒരളവു വരെ എന്നെ അലട്ടിയിട്ടില്ല. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വൈകാതെ സമരം ഒത്തുതീര്‍പായി എങ്കിലും പലരും നോട്ടപ്പുള്ളികളാക്കപ്പെട്ടു. പിന്നിലിരുന്ന് കരുക്കള്‍ നീക്കിയ വിരുതന്‍മാര്‍ ഇവിടെയും 'സെയ്ഫ്'. സര്‍ദാര്‍മാര്‍ മണ്ടന്‍മാരെന്ന് ഞാനടക്കമുള്ളവര്‍ ചര്‍ച്ചചെയ്യുമ്പോഴും ആ ധീരതയെ വണങ്ങാതിരിക്കനായില്ല.ഒരാഴ്ച്ചക്കുള്ളില്‍ ശമ്പളമെത്തി. പോയ്മറഞ്ഞ കളിയും ചിരിയും തിരികെയെത്തി. 'പാമ്പുകള്‍' ഇഴഞ്ഞും 'താമരകള്‍' വാടാതെയും നിന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പിറ്റേ ആഴ്ച്ച അഞ്ച് ടെര്മിനേഷന്‍ നോട്ടീസുമായിട്ടാണ്‌ ഞാന്‍ ക്യാമ്പിലെത്തിയത്.ഓരോരുത്തരെയും പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട്  പാടുപെട്ടു. "ടീക് ഹെ ഭായ്" എന്ന ഒറ്റ മറുപടിയില്‍ അവസാനിപ്പിച്ച് അവര്‍ മടങ്ങി.&lt;/div&gt;&lt;div style="text-align: justify;"&gt;വിസ കാന്‍സലേഷനും സെറ്റല്‍മെന്റും തയ്യാറാവുന്നത് അടുത്തൊരാഴ്ചകൂടി കഴിഞ്ഞാണ്. &lt;/div&gt;&lt;div style="text-align: justify;"&gt;ഒരു ശനിയാഴ്ച വൈകുന്നേരത്തെക്ക് ടിക്കറ്റ്. കെട്ടും ഭാണ്ഡവുമായി അഞ്ച് പേരും വണ്ടിയില്‍ കയറി.കൂടെ നിനാവരോട് യാത്ര ചോദിക്കുമ്പോള്‍ ആ മുഖങ്ങളില്‍ ദു:ഖം കനക്കുന്നുണ്ട്. രക്ഷപ്പെടലിന്റെ ഊറ്റമെന്നോണം ഉള്ളുതുറന്ന് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വിജനമായ മരുഭൂമിയിലൂടെയാണ്‌ യാത്ര. സൂര്യനെ യാത്രയാക്കി ഇരുട്ടിലഭയം തേടുന്ന മണല്‍കുന്നുകള്‍ അവര്‍ക്ക് മംഗളം നേര്‍ന്നു. വിരസമായ യാത്രയില്‍ പുറത്തെ അനന്തതയിലേക്ക് നോക്കിയിരുന്നു. ഈ മരുഭൂമിപോലെ എന്റെ മനസ്സും ശ്യൂന്യമായിരുന്നു.മുന്നോട്ട് പോവുന്തോറും പണിതീര്‍ന്നതും തീരാത്തതുമായ കെട്ടിടങ്ങള്‍ ഞങ്ങളെ സ്വഗതം ​ചെയ്തു. പിന്നെ മൌനമായി യാത്രയാക്കി. ഇടക്ക് 'കോണ്‍' നിരത്തി വെച്ച റോഡുകള്‍. ക്രയിനില്‍ തൂക്കിയിട്ട ഒരുപാട് അംബരചുംബികള്‍.. ഇവിടെയൊക്കെ ഇവരുടെ വിയര്‍പ്പുറ്റിയിട്ടുണ്ടാവും.. ഒരുത്തന്‍ കണ്ണ്‌ തുടക്കുന്നത് കണ്ടു.. തന്റെ 'കൃഷിസ്ഥലങ്ങളോട്' യാത്രപറയുന്നതാവാം&lt;/div&gt;&lt;div style="text-align: justify;"&gt;എമിറേറ്റ്സ് റോഡിന്റെ ഓരത്തായി ഒരുകൂട്ടം തൊഴിലാളികള്‍ അവരുടെ ബസ് കാത്തിരിക്കുന്നു. പകല്‍ മുഴുവനുമുള്ള അധ്വാനത്താല്‍ ആ മുഖങ്ങള്‍ വാടിയിട്ടുണ്ട്.&lt;/div&gt;&lt;div style="text-align: justify;"&gt;എയര്‍പോര്‍ട്ടിലെ തിരിക്കിനിടയിലും എല്ലാം പെട്ടെന്ന് ശരിയാക്കി. പാസ്പോര്‍ട്ടും ടിക്കറ്റും ഓരോരുത്തര്‍ക്കായി നല്‍കി. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ഓകെ ഭായ്സാബ്.. ചലോ.." , പ്രഫഷണലിസത്തിന്റെ കാപട്യം ചാലിച്ച് ചുണ്ടുകള്‍ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച് ആ പരുക്കന്‍ കൈകള്‍ പിടീച്ച് കുലുക്കി. അഞ്ചാമന്‍ ഒരുമിനുട്ട് കൂടീ എന്റെ കൈ വിട്ടില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;"ഭായീ... ദില്‍ മെം തോടാ ഇന്‍സാനിയത്ത് രഖോ".. കണ്ണുകള്‍ പുറത്തേക്ക് തള്ളി.. പിന്നെ കണ്ണുകള്‍ പലപ്രാവശ്യം ചിമ്മി തുറന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;"കുച് ബോല്നെകാ നഹി" ഞാന്‍ തിരികെ നടന്നു.എന്നെ മാത്രം നോക്കുന്ന ആ പത്തു കണ്ണുകളില്‍ തീക്ഷണത നഷ്ടപ്പെട്ടിരിക്കുന്നു, അങ്ങ് അമൃതസറിലോ മറ്റോ ഇവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെ തേങ്ങലുകള്‍ എവിടെനിന്നോ കേള്‍ക്കാനാവുന്നു.. പോട്ടെ.ഒരുനാള്‍ ഞാനും ഇങ്ങനെ യാത്രയാക്കപ്പെടുമ്. കൊതിച്ചോ അല്ലാതെയോ..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വണ്ടിയില്‍ കയറി തിരികെ ക്യാമ്പിലേക്ക്... 'ഹിറ്റ് എഫ് എമ്മിലെ ഗാനങ്ങള്‍ക്ക് വെറുതെ ചെവികൊടുത്തിരിക്കുമ്പോള്‍ സ്വയം ചോദിച്ചു...&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"എന്നിലെ മനുഷ്യത്വം നഷ്ടമായോ?" അതോ എവിടെയെങ്കിലും പണയപ്പെടുത്തിയോ??  &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-5405838118675071796?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/5405838118675071796/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2010/02/blog-post.html#comment-form' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/5405838118675071796'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/5405838118675071796'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2010/02/blog-post.html' title='കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-7306076270028829841</id><published>2009-12-23T02:39:00.000-08:00</published><updated>2009-12-23T05:18:42.336-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഇവിടെയായിരുന്നു ആ പള്ളിക്കുളം'/><title type='text'>ഇവിടെയായിരുന്നു ആ പള്ളിക്കുളം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_qXpOHQDA5Cw/SzIYpX7suWI/AAAAAAAAAT4/NGgaNqod06E/s1600-h/20091205.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/_qXpOHQDA5Cw/SzIYpX7suWI/AAAAAAAAAT4/NGgaNqod06E/s320/20091205.jpg" border="0" alt="" id="BLOGGER_PHOTO_ID_5418420400758241634" /&gt;&lt;/a&gt;&lt;br /&gt;&lt;div style="text-align: justify;"&gt;ഓരോ തവണത്തെ ലീവിന് നാട്ടില്‍ പോകുമ്പോഴും നൂറായിരം കണക്കുകൂട്ടലുകളുണ്ടാവും.. “ടൂര്‍ പോവണം, ചാലിയാറില്‍ മുങ്ങികുളിക്കണം, തട്ടുകടയിലെ നെയ്ചോറും കോഴിപൊരിച്ചതും, ബോട്ടിയും കപ്പയുമൊക്കെ തിന്നണം, പറങ്ങോടന്‍പാ‍റയുടെ മുകളില്‍ കയറി പോക്കുവെയിലേറ്റ് ഇളംകാറ്റത്ത് കണ്ണടച്ച് മലര്‍ന്ന് കിടക്കണം, രാത്രിയില്‍ കൂട്ടുകാരുമൊത്ത് തോട്ടുവരമ്പത്തോ ചീനിമരത്തിന്റെ ചുവട്ടിലോ സൊറ പറഞ്ഞിരിക്കണം, റസീസിനെയും ബാബുട്ടനെയും കൂട്ടി ബൈക്കില്‍ പാട്ടും പാടി നിലമ്പൂരിലേക്ക് സെക്കന്റ് ഷോക്കു പോവണം, നാട്ടിലെ അറിയാവുന്ന വയസ്സന്മാരെയൊക്കെ പോയിക്കാണണം“,,,,, അങ്ങനെ ഒരുപാട്. ഇതില്‍ മിക്കതും ഒരിക്കലും നടക്കാറില്ലെന്ന് തിരിച്ചറീയുന്നത് മടക്കയാത്രെയില്‍ വെച്ചാണ്.. പിന്നെ കുറെകാലം സങ്കടപ്പെട്ട്, ഓര്‍ത്ത് കിടന്ന് ആടുത്ത വെക്കേഷനിലേക്ക് മാറ്റി വെക്കും..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇപ്രാവശ്യം പെരുന്നാള്‍ അവധിയടക്കം പത്ത് ദിവസമേ ഉണ്ടായിരുന്നുള്ളൂ എന്നത് ആശ്വാസം. എന്നിട്ടും പള്ളിക്കടുത്തുണ്ടായിരുന്ന പള്ളിക്കുളം മൈതാനം മണ്ണിട്ട് തൂര്‍ത്ത് കിടക്കുന്നത് മനസ്സില്‍ നിന്നും മായുന്നില്ല. &lt;/div&gt;&lt;div style="text-align: justify;"&gt;അതെങ്ങനെ! ബാല്യത്തിന്റെ കളിക്കുട്ടുകാരിയാണ് അവള്‍. അവിടെതുടങ്ങി അവിടെതന്നെയവസാനിച്ച ഇനിയും അവസാനിക്കാത്ത ഒരുപാട് കഥകളുണ്ട് ഓര്‍മയില്‍.. എത്ര മറന്നാലും എങ്ങോട്ടകന്നലും മാഞ്ഞുപോകാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍,...&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരുപാടങ്ങോട്ട് പിന്നോട്ട് നോക്കുമ്പൊള്‍ മനസ്സില്‍ തെളിയുന്നത് വട്ടത്തിലുള്ള രണ്ട് കുളങ്ങളാണ്. ആര്‍ത്ത് പെയ്യുന്ന മഴയില്‍  പൂര്‍ണ്ണത കൈവരിക്കുമ്പോള്‍  അവള്‍ക്ക് നല്ല വശ്യതയാണ്. പിന്നെ അതില്‍ നിന്ന് “പള്ള്യാളി” വഴി പാടത്തൂടെ വന്ന് തോട്ടിലേക്ക് ചേരുന്ന നീര്‍ചാല്‍.. രാവിലെ മദ്രസ്സയിലേക്ക് പോകുമ്പോള്‍ ആ വെള്ളത്തിന് നല്ല തണുപ്പാവും, തോട്ടിലെ വെള്ളത്തിന് ഇളംചൂടും. പാന്റ് മടക്കിക്കയറ്റി, പഴകി നീലകണ്ടു തുടങ്ങിയ ഫിഷര്‍ ചെരുപ്പ് വരമ്പത്ത് വെച്ച് ആ സംഗമത്തിലെ ചൂടും തണുപ്പുമേല്‍ക്കാനിറങ്ങും. കുളിക്കാതെ മദ്രസ്സയിലെത്തുന്നവര്‍ക്ക് അഹ്മദ് കുട്ടി മൌലവിയും റഷീദ് മൌലവിയും നല്‍കുന്ന ശിക്ഷ ആ കുളത്തിലെ തണുത്ത വെള്ളത്തിലെ കുളിയാണ്. വേനലാവുന്തോറൂം വെള്ളം വറ്റിതുടങ്ങും, തീരെ വറ്റാറാവുമ്പോള്‍ എല്ലാരുംകൂടീ മീന്‍പിടീക്കാനിറങ്ങും. ചേറിന്റെ ചുവയുള്ള മീന്‍കറീ ഇന്നും നാവിന്‍ തുമ്പത്തെത്തുന്നു.. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കാലം കടന്നപ്പോള്‍ ആ രണ്ട് കുളങ്ങളും തൂര്‍ന്നു.. പഴയൊരു സംസ്കാരത്തിന്റെ അവശശേഷിപ്പ് നിലനിര്‍ത്താന്‍ പൈപ്പ് വെള്ളം തുറന്ന് “വുളു” എടുക്കുന്ന ഞങ്ങളാരും മിനക്കെട്ടതുമില്ല. ക്രമേണ അവിടൊമൊരു മൈതാനമായി. വര്‍ഷകാലത്ത് ഒരാള്‍ താഴ്ചയുള്ള ഒരു തടാകം പോലെ, വെള്ളം ഒലിച്ചുപോകുന്ന ഭാഗത്ത് മാത്രം ചെങ്കല്ലുകൊണ്ടുള്ള കെട്ട് ഉണ്ടായിരുന്നു, മറ്റൊരറ്റത്ത് പള്ളിക്കിണറും അതില്‍ നിന്നെടുത്ത് പരത്തിയിട്ട വെളുത്ത ചവിടിമണ്ണും.. അതിലൂടെ തെളിഞ്ഞൊഴുകുന്ന ഉറവകള്‍.. ചെങ്കുത്തായ ഒരറ്റം നിറയെ തെച്ചിക്കാടുകള്‍,, ചുവന്ന് തുടുത്ത തെച്ചിപ്പഴം വിളമ്പിനില്‍ക്കും. വക്കിലായി ഒരു തൈമാവ്, രണ്ട് തെങ്ങ്, വേര് പുറത്തായ തേക്ക്.. എന്റെ നീന്തലിന് ഹരിശ്രി കുറിച്ചത് ഇവിടുന്നായിരുന്നു,, വാഴപിണ്ടികൊണ്ട് ചെങ്ങാടം കെട്ടാനും അത് തുഴയാന്‍ പഠിച്ചതും,,ആദ്യമൊക്കെ ഒരുപാട് കലക്കവെള്ളം കുടിച്ചാണെങ്കിലും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മഴയൊഴിഞ്ഞാല്‍ പിന്നെ കളിയാണ്, ഫുട്ബാളും ക്രിക്കറ്റുമെല്ലാം... ക്യാച്ച് ചെയ്യാനറീയാതെ സമീറിന്റെ വഴക്ക് കേട്ടത് ഓര്‍മയിലുണ്ട്, ഷാനവാസിന്റെ ക്യാചെടുക്കാന്‍ നിന്ന സുബൈറിന്റെ മുഖത്ത് ബാറ്റ് വീണത്, മന്‍സൂറിന്റെ പിന്നോട്ടുള്ള ബൌളിങ്ങ്, മുകളിലോട്ട് തുപ്പി ക്യാച്ചെടുക്കുന്നത്, അങ്ങനെ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകള്‍,, ചിലപ്പോഴൊക്കെ ഇവിടം ഈദ്ഗാഹായിരുന്നു. പുത്തനുടുപ്പിട്ട്, മൈലാഞ്ചി ചുവപ്പിച്ച കൈകളുമായി ടാര്‍പോളിന്‍ ഷീറ്റില്‍ പേപ്പറ് വിരിച്ച് ഇരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍,  എന്തൊരു രസമായിരുന്നു!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നാട്ടില്‍ ഫുട്ബാളിന്റെ ആദ്യകളം ഇവിടമായിരിക്കണം എന്നാണ് ഓര്‍മ്മ. ഫ്രാന്‍സ്റ്റിനോയുടെയും പിന്നീട് ഫോക്കസിന്റെയും ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെയും ചുണക്കുട്ടന്മാര്‍ പന്ത് തട്ടി തുടങ്ങിയതും ഇവിടുന്നായിരുന്നു,&lt;/div&gt;&lt;div style="text-align: justify;"&gt;പിന്നിടെപ്പോഴോ “കുള“ത്തിന് ചുറ്റും കവുങ്ങിന്‍ തൈകള്‍ നട്ടു, അന്നത്തെ പള്ളിക്കമ്മറ്റി ക്ര്`ഷിവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉണ്ണിമൊയ്തീന്‍ കാക്ക. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്നുമുതല്‍ കളിയും മുടങ്ങി. തൈകള്‍ക്ക് പേര്‍ച്ചയെത്തുവോളം അദ്ദേഹം കാവലിരിക്കുമായിരുന്നു. ഏതണ്ട് വളര്‍ന്ന് പിടിച്ച്പ്പോള്‍ കളിക്ക് അത്ര നിയന്ത്രണമില്ലാതായി. എന്നിട്ടും നിര്‍ജീവമായിരുന്നു പള്ളിക്കുളം. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാന്‍ വളര്‍ന്നതാണോ അതോ നാട് വളര്‍ന്നതാണോ? അറീയില്ല, വര്‍ഷകാലത്തെ നീരൊഴുക്ക് നിലച്ചത് ഞാന്‍ അറിഞ്ഞിരുന്നില്ല, എന്ന് മുതല്‍ക്കാണത് തീരെയില്ലാതായതെന്ന് ഓര്‍ത്തെടുക്കാനാവുന്നുമില്ല. പിന്നോടൊരിക്കലും അവിടെ വെള്ളം നിറഞ്ഞ് കണ്ടിട്ടില്ല, തവളകളുടെ കരച്ചിലോ, പതപോലത്തെ വലിയ മുട്ടകളോ കേട്ടിട്ടും കണ്ടിട്ടുമില്ല. നീര്‍കോലിയും ഇടക്കിടെയെത്തുന്ന കടല്‍കാക്കയും ആ വഴി വരാറില്ല, എന്തിന്, വേനലില്‍ ക്രിക്കറ്റും ഫുട്ബാളും കളിക്കാന്‍ കുട്ടികള്‍ എത്താറില്ല. അറ്റ്ലസ് സൈക്കിളില്‍ ഇടക്കാലിട്ട് പഠിച്ച് തുടങ്ങുന്നവരുമില്ല.! എങ്കിലും ഒരു അവശേഷിപ്പായി പള്ളിക്കുളമെന്ന പേരില്‍ അതവിടെയുണ്ടായിരുന്നു. പ്രഭാതത്തിലെ മഞ്ഞുകണങ്ങളേറ്റ്, മദ്ധ്യാഹ്നത്തില്‍ വരണ്ടുണങ്ങി, വൈകുന്നേരം പതിയെ ഇരുട്ടിലുറങ്ങുന്ന എന്റെ മൈതാനം... പ്രവാസിയായിട്ടും നാട്ടിലെത്തുമ്പോള്‍ അതിലൂടെയൊന്ന് നടക്കതിരുന്നിട്ടില്ല് ഞാന്‍.. ഒപ്പം ആ നല്ല നാളുകളെ ഓര്‍ക്കാതിരിക്കാറുമില്ല. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കഴിഞ്ഞതവണയെത്തിയപ്പോള്‍ അതിന്റെ പാതിഭാഗം മണ്ണിട്ട് നിറച്ചിരുന്നു, തെച്ചിക്കടുകള്‍ നിന്നിടത്ത് ഇരുനില കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.. വളര്‍ന്ന്തുടങ്ങിയിരുന്ന തൈമാവ് ഫലം തരും മുമ്പെ  ഉണങ്ങിപോയിട്ടുണ്ട്, ഒരറ്റത്തായി ഇന്നു ആ തെങ്ങ് മാത്രം കാണാം... പള്ളിക്കിണറിലെ ജലനിരപ്പ് താഴ്ന്ന് കിടക്കുന്നു, കുളത്തില്‍ മണ്ണിട്ട് പൊക്കിയാതാണാത്രെ കാരണം.. തന്റെ കൂട്ടുകാരിയുടെ മരണത്തിന് സാക്ഷിയാവുമ്പോള്‍ മനസ്സ് നിറഞ്ഞ് ആനന്ദിക്കാന്‍ അതിനാവുന്നുണ്ടാവില്ല.. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചുറ്റുമുണ്ടായിരുന്ന കവുങ്ങിന്‍ തൈകളില്‍ മിക്കതും കായ്ച്ചു തുടങ്ങിയിരിക്കുന്നു, കുളത്തിന്‍ ചുറ്റുമായിരുന്നു അവയെന്ന് പറഞ്ഞാല്‍ വിശ്വസം വരില്ല, ഇവിടെ ഒരാള്‍ക്ക് താഴ്ചയില്‍ ഞങ്ങള്‍ പന്ത് തട്ടിക്കളിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഇതിലെരുപാട് മീനുണ്ടായിരുന്നു എന്ന് മൊഴിഞ്ഞാല്‍, ഇതിലൂടെ ചങ്ങാടം തുഴ്ഞ്ഞിരുന്നു എന്ന് വീമ്പിളക്കിയാല്‍ ഇന്നത്തെ കുട്ടികള്‍ കൂവിയാട്ടും..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പെരുന്നാള്‍ ദിവസം ബലിയര്‍പ്പിക്കപ്പെട്ട കാലികളാണ് അവിടെയിന്ന്, കറുത്തതും വെളുത്തതുമായ നാപ്പതോളം നാക്കാലികള്‍.. അവ നിര്‍ത്താതെ അമറുന്നത് എന്തിനാണാ‍വോ?? ജീവനോടെ കുഴിച്ച് മൂടപ്പെട്ട ആ കുളത്തെയോര്‍ത്താണോ??&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കൂട്ടത്തില്‍ ഞാനും ഒന്നിനെ ബലിനല്‍കി, ചുരുങ്ങിയ കാലമെങ്കിലും അവിടെയൊക്കെ കുളിക്കാനും കളിക്കാനും നീന്താനും ഓടാനുമെല്ലം അനുഗ്രഹം തന്ന ദൈവത്തിന്, കുഴിച്ച് മൂടപ്പെട്ട കുളത്തിനെ സാക്ഷിനിര്‍ത്തി, ആ തേങ്ങല്‍ മനസ്സില്‍ അലയടീക്കുന്നുവെങ്കിലും.... &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പിറ്റേന്ന് വൈകുന്നേരം അവിടം എട്ട് പത്ത് കുട്ടികളെത്തിയിരുന്നു, കയ്യില്‍ മൊബൈലുള്ളവരും അല്ലാത്തവരും, ചിലര്‍ ചുവന്ന സക്കിളില്‍ വട്ടം ചുറ്റുന്നു, മറ്റുചിലര്‍ പന്ത് തട്ടുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;പോയ്മറഞ്ഞ ആര്‍പ്പുവിളികള്‍ക്ക്  കാതോര്‍ത്ത് ആ മനം കുളിര്‍ക്കുന്ന കാഴ്ച്ചയില്‍ ഒരുനിമിഷം ലയിച്ച് പോയി....  &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-7306076270028829841?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/7306076270028829841/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2009/12/blog-post.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/7306076270028829841'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/7306076270028829841'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2009/12/blog-post.html' title='ഇവിടെയായിരുന്നു ആ പള്ളിക്കുളം'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/08148139532468228434</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_qXpOHQDA5Cw/Ss3aTvSBGgI/AAAAAAAAASw/_wTpIzn68P0/S220/riyas-.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_qXpOHQDA5Cw/SzIYpX7suWI/AAAAAAAAAT4/NGgaNqod06E/s72-c/20091205.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-8063013909479793040</id><published>2009-10-12T23:28:00.000-07:00</published><updated>2009-10-13T01:53:50.067-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഒരു കാതമകലെ'/><title type='text'>ഒരു കാതമകലെ..</title><content type='html'>&lt;div align="justify"&gt;സ്നേഹിക്കാനാഗ്രഹിക്കാത്തവര്‍ ആരുണ്ട്? അതിലേറെ സ്നേഹിക്കപ്പെടാന്‍.. എന്റെ ബാല്യ  കൌമാരങ്ങളും യൌവനവും ഭിന്നമല്ല. ഒരല്‍പ്പം കൂടുതലല്ലാതെ. ഉപ്പ, ഉമ്മ, കൂട്ടുകാര്‍, കാമുകി,,, അങ്ങനെ എണ്ണമറ്റ ബന്ധങ്ങളാല്‍.. പ്രായത്തിന്റെ അപക്വമായ കണക്കു കൂട്ടലുകള്‍ പലപ്പോഴും അതിരു കടന്നതായിരുന്നെന്ന് പിന്നീട് ചിന്തിക്കാതില്ല.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;*                                       *                                   *                                         *&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;‘ഒരു കാതമകലെ’ .. മലപ്പുറം ജില്ലാ കേരളോത്സവത്തിന് എന്‍ട്രി ലഭിച്ച നാടകമായിരുന്നു. ഉറക്കം അന്യമായ രാത്രികളും കോളേജ് മടുത്ത പകലുകളും എഴുതി തീര്‍ത്തത്. രചന, സംവിധാനം, തുടങ്ങി പ്രധാനവേഷത്തിലും ഞാന്‍ തന്നെ (ഒരു ബാല ചന്ദ്രമേനോന്‍ സ്റ്റൈല്‍). പഞ്ചായത്തിലെ പലക്ലബ്ബുകളും പലമേഖലകളിലായി മുദ്രപതിപ്പിച്ച കേരളോത്സവ വേദികളില്‍ ഞങ്ങളുടെ, (വോയ്സ് കല്ലിടുമ്പ്) ഐഡന്റിറ്റി നാടകമായിരുന്നു. ഒരുമാസം മുമ്പെ തുടങ്ങുന്ന റീഹേഴ്സല്‍, റസീസിന്റെ വീടിന് മുകളിലെ ആടീയും പാടിയും തീര്‍ക്കുന്ന രാവുകള്‍.. ഒരിക്കലൊരു വേദിയിലവതരിപ്പിച്ച ജാലകം” എന്ന സതീഷ് കെ സതീഷ് നാടകത്തിന് മൂന്നാം സമ്മാനം ലഭിച്ചന്ന്‍ മുതലാണ് നാടകം തലക്കുപിടിച്ച് തുടങ്ങിയത്. ഇപ്രാവശ്യം സ്വന്തമായൊരെണ്ണം എഴുതി സംവിധാനിക്കണമെന്ന് ഞാനും റസീസും പ്ലാന്‍ ചെയ്തതും മറ്റൊന്നും കൊണ്ടായിരുന്നില്ല. പാല്‍നിലാവു പെയ്യുന്ന രാത്രിയില്‍ എഴുതിത്തുടങ്ങുമ്പോള്‍ ചര്‍ചക്കിട്ട പലവിഷയങ്ങളിലും അച്ഛന്‍- മകന്‍ ബന്ധം തന്തുവായത് വിങ്ങുന്ന മനസ്സിന്റെ ആകുലതകളും, വാത്സല്യത്തിനായുള്ള യാചനകളും കാരണ്മായിരിക്കാം,,ഇവയൊന്നുംകടലാസില്‍ പകര്‍ത്താനും തിരക്കഥയാക്കാനും, യവനിക  നീക്കി അരങ്ങിലെത്താനും അധികം പാടുപെടേണ്ടിയും വന്നില്ല. &lt;/div&gt;&lt;div align="justify"&gt;സ്വസങ്കല്‍പ്പങ്ങള്‍ കൊണ്ട് ക്രൂരമാക്കിയ ഉപ്പയുടേ വേഷം ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തത്. മുഖത്തൊരു ഉമിക്കരിതാടി പിടിപ്പിച്ച്, ഫാബ്രിക് പെയ്ന്റ് മുടിയില്‍ അവിടമിവിടമായി തേച്ച് ഒരു ഡ്യൂപ്ലിക്കേറ്റ് ഫാദറാവാന്‍ ശ്രമിച്ചു. കാലങ്ങളോളം ഉടുത്തൊഴിവാക്കിയ ഉപ്പയുടെ വെള്ളമുണ്ടും കക്ഷം കീറിതുടങ്ങിയ കുപ്പായവുമിട്ട്, മാനസാന്തരപ്പെട്ട് മകനെ തേടീയലയുന്ന പിതാവായി ഞന്‍  സ്റ്റേജിലെത്തി. പാവത്താനെന്ന് സ്വയമ്പുകഴ്ത്തിയെഴുതിയ കഥാപാത്രമാവാന്‍ അനിയനെ ഏല്‍പ്പിച്ചു. സ്നേഹിക്കാനറിയാത്ത പിതാവിനെ വെടിഞ്ഞ് റെയില്‍വെ ട്രാക്കിലെ എച്ചില്‍പെറുക്കികള്‍ക്കൊപ്പമലഞ്ഞു നടക്കുന്നവനായിട്ട് അവനാവേഷം അനശ്വരമാക്കുകയും ചെയ്തു.&lt;/div&gt;&lt;div align="justify"&gt;അരങ്ങിലെത്തിയ ഇരുപത്തിരണ്ട് നാടകങ്ങളില്‍ ഞങ്ങള്‍ക്കൊന്നും ലഭിച്ചില്ലെങ്കിലും ഒരാത്മസംതൃപ്തിയായിരുന്നു. കാളിദാസനും പ്ലാച്ചിമടയും ഖസാക്കിന്റെ വെള്ളായിയപ്പനും വാണിടത്ത് കയറാന്‍ കിട്ടിയ ഭാഗ്യത്തെയോര്‍ത്ത്. നിറഞ്ഞ്നില്‍ക്കുന്ന കാണികള്‍ക്കിടയിലൂടെ പാതിമെയ്ക്കപ്പില്‍ ചുറ്റിനടക്കുമ്പോള്‍ പലരും നോക്കി പുഞ്ചിരിച്ചു, ചിലര്‍ അടുത്ത് വന്ന് കൈപിടിച്ച് കുലുക്കി അഭിനന്ദിച്ചു.&lt;/div&gt;&lt;div align="justify"&gt;ട്രോഫി വിതരണവും കണ്ട് മടങ്ങുമ്പോള്‍ സമയം രാത്രി പത്ത് മണി. വീട്ടിലാരും ഉറങ്ങിയിരുന്നില്ല. ചാരുപടിയില്‍ കാലും കയറ്റിയിരിക്കുന്ന ഉപ്പയെ കണ്ടപ്പോള്‍ ഒന്നു ചൂളി. നാട്ടിലായാലും സ്കൂളിലായാലും എന്റെ കലാ പ്രകടനങ്ങള്‍ കാണാന്‍ ഉപ്പ മുന്‍പിലുണ്ടാവാറുണ്ട്. വീട്ടിലെത്തുമ്പോള്‍ എന്തെങ്കിലൊരു അഭിപ്രായവും പതിവാണ്. ഇപ്രാവശ്യം ജനക്കൂട്ടത്തില്‍ ഉപ്പയെ കണ്ടിരുന്നില്ല.  സലാം പറഞ്ഞ് വീട്ടില്‍ കയറി. മുഖത്ത് പിടിപ്പിച്ച താടി മുഴുവന്‍ പോയിട്ടില്ല. സ്റ്റേജിലെ പൊടിമുഴുവന്‍ കാലിലുണ്ട്. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;“ എന്തേ കിട്ടീ നാടകത്തിന്.. ?? പെട്ടെന്നുള്ള ചോദ്യത്തില്‍ ഒന്നു നെട്ടിപ്പോയി. &lt;/div&gt;&lt;div align="justify"&gt;“ഒന്നും കിട്ടീല.. എല്ലാരും നല്ല സെറ്റപ്പിലായിരുന്നു.....&lt;/div&gt;&lt;div align="justify"&gt;“ഉം... അത്പ്പൊ ഞമ്മളെ കഥന്ന്യേയിരുന്നു ല്ലെ... ന്നാലും തരക്കേടില്ല, ആ കട്ടൌട്ടും വേഷ്വാന്നും പോരാ...&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഞാനൊന്നു ചിരിച്ചു, പിന്നെ എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞ് മാറി. ആകെ നാണം കെട്ടു, ഉടുത്തതില്‍ തൂറിയ പോലെ. കയറുന്നതിന് മുമ്പുണ്ടായിരുന്ന വമ്പൊക്കെ എങ്ങോ ഒലിച്ച് പോയി. ഇനിയെന്തെന്ന പേടിയും ജിജ്ഞാസയുമായിയ്രുന്നു. ഇടക്കിടക്ക് ഉപ്പ ഒരോ ഡയലോഗും പറയുന്നുണ്ട്. ആ മനസ്സ് വേദനിച്ചിട്ടുണ്ട്. ഒന്നു ചീത്ത പറഞ്ഞങ്കില്‍ അല്ലെങ്കിലൊരു അടി കിട്ടിയെങ്കില്‍ എനിക്കിത്ര സങ്കടമാവുമായിരുന്നില്ല.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഉപ്പയുടെ വാക്കുകളില്‍ പ്രോത്സാഹനമായിരുന്നോ?? മുമ്പും ഇങ്ങനെയാണ്. യു എസ് എസ് സ്കോളാര്‍ഷിപ്പ് കിട്ടിയത്, ഗ്ലാസ്സ് സമ്മാനം കിട്ടിയത്, കലാപ്രതിഭയായത് അങ്ങനെ ഓരോചെറിയ കാര്യങ്ങളും പെരുപ്പിച്ച് പറയും ഉപ്പ. അതൊന്നും മനസ്സിലാക്കാന്‍ അന്നെനിക്കായില്ല. തമ്മില്‍ വേര്‍പിരിയുന്നത് വരെ. അതിനിടക്ക് ഒരിക്കലെങ്കിലും ആ മനസ്സ് വായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. ആ ഹൃദയം കെഞ്ചിയ സ്നേഹം തിരിച്ചു നലകിയോ?? ഉണ്ടാവില്ല. കവലയൊച്ചകളില്‍ വീണുകിട്ടുന്ന പരുക്കന്‍ വാക്കുകള്‍ക്ക് അര്‍ത്ഥം തിരയും മുമ്പെ ഉപയോഗിക്കേണ്ടാടിത്തെല്ലാം ചേര്‍ത്ത് ആ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാവും. സ്നേഹം പുറത്ത് കാട്ടിയില്ലെങ്കിലും എന്നെ ഒരു പാട് സ്നേഹിച്ചിരിക്കണം ആ പഴഞ്ചന്‍.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഓര്‍ക്കുമ്പോള്‍ മനസ്സ് നോവുന്നു, ആ വന്ദ്യപിതാവിനെ കഷ്ടപ്പെടുത്തിയതിന്., ആ‍ വാത്സല്യം തിരിച്ചറിയാത്തതിന്. ജീവിത സായാഹ്നങ്ങളില്‍ ഉഛോസ നിശ്വാസത്തിന് തടസ്സം നിന്ന മാംസപിണ്ഡത്തോട് മല്ലടിച്ച് റേഡിയേഷന്‍ ഏറ്റ് വാങ്ങുമ്പോള്‍ ഒരു സാത്വനമായി കൂടെയിരിക്കനാവാഞ്ഞതിന്..  ആ നെറ്റിയിലൊരിക്കലെങ്കിലും സ്നേഹത്തോടെ ചുംബിക്കാന്‍ കഴിയാത്തതിന്..ഉള്ളുരുകുന്ന വേദനക്കള്‍ക്കൊരാശ്വാസമായി മെലിഞ്ഞൊട്ടിയയാ കൈകാലുകളില്‍ തടവാനാവത്തതിന്..ഒരു നേരമെങ്കിലും ഒരു ഗ്ലാസ്സ് വെള്ളം വായിലേക്ക് നല്‍കാനാവത്തതിന്.. അങ്ങനെയങ്ങനെ സാധ്യമായിരുന്നെന്ന് ഇന്ന് തിരിച്ചറിഞ്ഞ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തില്ലെന്നോര്‍ക്കുമ്പോള്‍ മനസ്സ് പിടയുന്നു..&lt;/div&gt;&lt;div align="justify"&gt;അവസാനം ഉപ്പ ഇനിയ്യൊരിക്കലും തിരിച്ചുവരാതെ യാത്രയായി എന്നറിഞ്ഞപ്പോഴും ഒരു നോക്കു കാണാനെത്താന്‍ കഴിയാതെ കമ്പനിയുടെ കിച്ചനിലിരുന്ന് ആരും കാണാതെ പൊട്ടികരയുകയായിരുന്നു.. ദൈവം ഇത്രയേറെ എന്നെ പരീക്ഷിക്കുന്നതെന്തിനെന്നോര്‍ത്ത് ഏങ്ങലടിക്കുകയായിരുന്നു..  അവയൊക്കെയീ ഡയറീയില്‍ കുറീച്ചിടുമ്പോഴും ശാന്തമാവുന്നില്ല. കണ്ണിലെ ഉറവ നിലക്കുന്നില്ല. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;*               *             *                    *                               *&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഇന്നലെ ഒരു യാത്രയയപ്പ് ചടങ്ങിലിക്കുമ്പോള്‍ പ്രാസംഗികന്‍ ഇങ്ങനെ പറഞ്ഞു..&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;“മനസ്സറിഞ്ഞ് ആത്മര്‍ഥമായി സ്നേഹിക്കണം നാം,, ആ സ്നേഹം പ്രകടിപ്പിക്കണം നാം, ഒരിക്കലെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് തുറന്ന് പറയണം..... .........&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;വാക്കുകള്‍  ശരം കണക്കെ ഉള്ളില്‍ തറക്കുമ്പോള്‍  ഉപ്പ മനസ്സിലോടിയെത്തി.. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;പ്രിയപ്പെട്ട ഉപ്പാ.. താങ്കള്‍ക്കും അങ്ങനെയാവാമായിരുന്നില്ലെ, കൂടെനടന്നപ്പോഴെപ്പോഴെങ്കിലും എന്റെ ചുമലില്‍ലാകൈവെക്കാമായിരുന്നില്ലേ....കെട്ടിപ്പിടിച്ചൊരു ഉമ്മ തരാമായിരുന്നില്ലേ...&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ....&lt;/div&gt;&lt;div align="justify"&gt;“എന്റെ  കുട്ടനെ എനിക്കൊരുപാടിഷ്ടമാണെന്ന് &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ചോദ്യങ്ങള്‍ സ്വന്തത്തോടൂം ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രാര്‍ഥനയല്ലാതെ വേറെന്തു വഴി???!!!&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-8063013909479793040?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/8063013909479793040/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2009/10/blog-post.html#comment-form' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/8063013909479793040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/8063013909479793040'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2009/10/blog-post.html' title='ഒരു കാതമകലെ..'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-9008522155385744121</id><published>2009-09-06T01:01:00.000-07:00</published><updated>2009-09-08T03:56:23.706-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഇവരെയൊക്കെ മറക്കാതിരിക്കുക'/><title type='text'>ഇവരെയൊക്കെ മറക്കാതിരിക്കുക..</title><content type='html'>&lt;div align="justify"&gt;ബാല്യത്തിന്റെ ഓര്‍മ്മകളില്‍ ഒരു കാളവണ്ടിയുണ്ട്, നാട്ടിലെ പള്ളിയുടെ വടക്ക് ഭാഗത്തായി വണ്ണംകൂടിയ ഒരു പ്ലാവിന്‍ച്ചോട്ടില്‍ തുരുമ്പെടുത്ത് തുടങ്ങിയത്. വിശുദ്ധമായ ദൈവീകഭവനത്തിന് കാവലായി രണ്ട് വയസ്സന്‍ കൂട്ട്. പണ്ടൊക്കെ അതിനു മുകളില്‍ കയറിയിരുന്ന് പ്ലാവില്‍ ഏന്തിവലിഞ്ഞു ചക്ക വീഴ്ത്തി തിന്നുമായിരുന്നു. ഒന്ന് രണ്ട് കാരണവന്മാരൊക്കെ കണ്ണുരുട്ടി പേടിപ്പിച്ചാലും എത്ര ശാസിച്ചലും അവരുടെ കണ്‍ വെട്ടം അകന്നാല്‍ ഞങ്ങളവിടെതന്നെ എത്തി സൊറ പറഞ്ഞിരിക്കും. അന്നതൊന്നും വല്യൊരു കാര്യമായി തോന്നിയില്ലെങ്കിലും ഇന്ന് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു ‘മിസ്സിങ്’.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;നാട്ടിലെ പാലം ഉല്‍ഘാടനത്തിനുള്ള ഘോഷയാത്രയില്‍ ‘പഴമയുടെ മുഖം’ അവതരിപ്പിക്കാനായി നാട്ടിലെ യുവാക്കളില്‍ ചിലര്‍ ആ കാളവണ്ടി കൊണ്ടുപോയി. കാലങ്ങളായി പല വഴികള്‍ താണ്ടി ദുര്‍ബലമായ അതിന്റെ മരപ്പലകകള്‍ക്ക് ഇവരുടെ ചാട്ടവും കൂത്തും താങ്ങാനായിട്ടുണ്ടാവില്ല. അങ്ങനെ പാതിയാത്രയില്‍ അതിന്റെ അന്ത്യവും സംഭവിച്ചു. അതോടെ ആ മനോഹരമായ കാഴ്ചയും ഒപ്പം പ്ലാവിന് തന്റെ കൂട്ടും നഷ്ടമായി. പിന്നീടും കുറെകാലം ആ പ്ലാവ് പലര്‍ക്കും തണലേകി. കഞ്ചാവടിച്ച്, കുറെ കീറിയ കുപായമൊക്കെ തോളിലിട്ട് ഒരു ഭ്രാന്തന്‍ കുറെ കാലം ആ തണലില്‍ ദിവസവും ഉണ്ടായിരുന്നു, ‘കല്ലേറമ്മായി‘ എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന ഒരു വൃദ്ധയും,.... പിന്നെ മനം നൊന്ത് ഇലയും കൊമ്പും ഒന്നൊന്നായി മണ്ണിന് നല്‍കി അവസാനം ആരുടെയോ മഴുകൊണ്ട് അതും എരിഞ്ഞടങ്ങി.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;കാലം നടന്നപ്പോള്‍ കൂടെ പഴയ കാരണവന്മാരില്‍ പലരും ഒന്നൊന്നയി മറഞ്ഞുപോയി. ഇനി വെറും എണ്ണപ്പെട്ടവര്‍മാത്രമാണ് ബാ‍ക്കി. വേച്ച് വേച്ച് വടിയും കുത്തിപിടിച്ച് നടക്കുന്നവര്‍, മക്കളുടെ ഒഴിവനുസരിച്ച് തോളില്‍ തൂങ്ങി ബസ് സ്റ്റോപ്പിലും പള്ളിയിലുമൊക്കെ വന്നിരിക്കുന്നവര്‍. വാട്ടര്‍ ബഡ്ഡില്‍ തിരിഞ്ഞുമറിഞ്ഞും കിടക്കാന്‍ പരസഹായം തേടി, കൂടെ സംസാരിച്ചിരിക്കാന്‍ ആരെങ്കിലുമൊക്കെ വന്നെങ്കില്‍ എന്ന് ആശിച്ചുകിടക്കുന്നവര്‍....&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോള്‍, പണ്ട് തെങ്ങിന്‍ തോപ്പില്‍ പന്ത് കളിച്ചതിന് വടിയെടുത്ത് പിന്നലെ കൂടീയിരുന്ന നാട്ടിലെ ഏറ്റവും മൂത്ത കാരണവരെ കാണാ‍ന്‍ ഭാര്യയേയും കൂട്ടി ഞാന്‍ ചെന്നു. പ്രായം ദുര്‍ബലമാക്കിയ ശരീരവും, കുഴിയിലാണ്ട കണ്ണുകളും, വെളുത്ത തോര്‍ത്ത് ചുറ്റിയ, നരമൂത്ത് പാതി മുടികൊഴിഞ്ഞ തലയുമായി അദ്ദേഹം ഉറങ്ങുന്നു. വീട്ടുകാരുമായി വിശേഷം പറഞ്ഞിരിക്കുന്നതിനിടെ ഉണര്‍ന്ന അദ്ദേഹം എന്നെ തിരക്കി. തലയുടെ ഭാഗത്തായി കട്ടിലിനോട് ചേര്‍ത്തിട്ടിരിക്കുന്ന സ്റ്റൂളില്‍ ഇരുന്നപ്പോള്‍ ആ വിറയാര്‍ന്ന കൈകള്‍ എന്നിലേക്ക് നീളാന്‍ ശ്രമിച്ചു. അവ ചേര്‍ത്ത് പിടിച്ച്, മുറിഞ്ഞ് മുറിഞ്ഞ് വരുന്ന വാക്കുകള്‍ക്ക് മറുപടി നല്‍കുമ്പോള്‍, ഇനിയും മങ്ങിയിട്ടില്ലാത്ത അയാളുടെ, നാടീന്റെ, നാട്ടുകാരുടെ ഓര്‍മ്മകള്‍ എന്നെ അതിശയിപ്പിച്ചു. പിന്നീട് മെല്ലെ എണീറ്റ് എന്റെ തോളില്‍ പിടിച്ച് ഇടതു കയ്യില്‍ ഒരു ഊന്നുവടിയുമായി വരാന്തയിലേക്കു നടന്നപ്പോള്‍ എന്റെ മനസ്സില്‍ ആ വാത്സല്യത്തിന്റെ കുളിര്‍മഴ പെയ്യുകയായിരുന്നു. പിരിയാന്‍ നേരത്ത് എനിക്കായി ദുആ ചെയ്യണം എന്ന് ആ വയോധികന്‍ പതിഞ്ഞ സ്വരത്തില്‍ പറയുമ്പോള്‍‍ ഇനിയും ഇദ്ദേഹത്തെ കാണാന്‍ കഴിയണെ എന്ന്കൂടി മനസ്സ് പ്രാര്‍ത്ഥിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഈയിടെ നാട്ടില്‍ മറ്റൊരു സംഭവമുണ്ടായി. ജീവിതയാത്രയില്‍ നാടും വീടുമുപേക്ഷിച്ച്, എനിക്കും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയാവേണ്ടി വന്ന ‘നാടിന്റെ അമരക്കാരന്‍’ എന്ന് എല്ലാവരാലും വിശേഷിക്കപ്പെട്ടയാള്‍, അവധിക്ക് നാട്ടിലെത്തി, യുവാക്കളില്‍ ചിലരെയൊക്കെ കൂട്ടി ഒരു ട്രക്കിങ് ക്യാമ്പ് നടത്തി. നഷ്ടമായിക്കൊണ്ടിരിക്കുന്ന പഴയ പ്രതാപം തിരിച്ച് വരുന്നുവെന്ന് കൂട്ടുകാരില്‍ ചിലര്‍ ഫോണിലൂടെ പറഞ്ഞപ്പോള്‍ ഇവിടെയിരുന്ന് ഞാനുമൊരുപാട് സന്തോഷിച്ചു. അദ്ദേഹത്തിന്റെ നേത്ര്`ത്വം എന്നും ഉണ്ടായെങ്കിലെന്ന് അവരും, ഒരു പിത്ര്`സ്ഥാനീയനായി ഇവിടെയുണ്ടായെങ്കിലെന്ന് ഞാനും വളരെ ആഗ്രഹിക്കാറുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നാടിന്റെ ചരിത്രം കേള്‍‍ക്കുന്നത് നല്ല രസമാണ്. ഒരിക്കല്‍ നാട്ടിലൊരു പരിപാടിയില്‍ നാട്ടിലെ മണ്മറഞ്ഞ തലമുറയെ കുറിച്ച് സംസാരിച്ച് അദ്ദേഹം കരഞ്ഞത് ഒരിക്കലും മറക്കാനാവുന്നില്ല. എന്റെ ഈ ഏകാന്തതയിലും താങ്ങും തണലുമായി അദ്ദേഹം തന്നെയാണ് കൂട്ട്. തന്നെയുമല്ല നാടീന്റെ മത- സാംസ്കാരിക ചലനങ്ങള്‍ക്ക് ശാസ്ത്രീയത നല്‍കിയതും ആ ബുദ്ധിതന്നെയെന്നു ഓര്‍ക്കാതെ വയ്യ.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;നടന്ന സംഭവം ഇതാ ഇങ്ങനെയാണ്. പലിശ, ലോട്ടറി തുടങ്ങി സമൂഹത്തില്‍ നുഴഞ്ഞ് കയറീകൊണ്ടിരിക്കുന്ന അജീര്‍ണ്ണതകള്‍ക്കെതിരെ യുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഒരു പൊതു വേദിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍, അല്പന്മാരായ നാടിന്റെ ‘മത- സാംസ്കാരിക നായകന്മാര്‍‘ ക്ക് അത് സ്വന്തം കഴിവു കേടുകള്‍ക്കെതിരെയുള്ള ശരമായി. ഒരേ ആശയാദര്‍ശങ്ങളില്‍ ജീവിച്ച് വളര്‍ന്നവര്‍ തെറ്റിദ്ധാരണകള്‍ കൊണ്ട് രണ്ടറ്റത്തായതും അവരുടെ ശുഷ്കമായ മനസ്സില്‍ വൈര്യത്തിന്റെ വിത്ത് വിതച്ചിരിക്കണം. അവരതിന് മറുപടിയെന്നോണം, സ്വന്തം സ്റ്റേജില്‍ വെച്ച് അദ്ദേഹത്തെ വിമര്‍ശീച്ചുവത്രെ, ടുറടിച്ച് നടന്ന് യുവാക്കളെ വഴിതെറ്റിക്കാനൊരു നേതാവെന്ന് ഒരുളുപ്പുമില്ലാതെ അവര്‍ പറഞ്ഞു. കേട്ടപ്പോള്‍ സങ്കടമോ ദേഷ്യമോ എന്തായിരുന്നു മാനസ്സികാവസ്ഥ എന്നറിയില്ല. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഒരു ചിരി മാത്രം ഉത്തരം നല്‍കി. നിഷ്കളങ്കമായ, കാപട്യം തൊട്ടുതീണ്ടിയിട്ടില്ലത്ത ഒരു ചിരി.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;അതെ, കാരണാവന്മാര്‍ അങ്ങനെയാണ്. മുടിയില്‍ തലോടുന്ന അഛനായി, കഥകള്‍ പറഞ്ഞ് തരുന്ന വല്ല്യഛന്മാരായി, കൂടെ നടക്കുന്ന കൂട്ടുകാരനായി, ശാസിച്ച് നേരെ നടത്തുന്ന അധ്യാപകരായി, നാടിന്റെ പുരോഗതി കൌതുകത്തോടെ നോക്കിക്കാണുന്ന കൊച്ചു കുട്ടിയായി..&lt;/div&gt;&lt;div align="justify"&gt;പട്ടിണി അന്യമാക്കിയതൊക്കെയും തങ്ങളുടെ മക്കളനുഭവിക്കട്ടെയെന്ന് മൌനമായി ആഗ്രഹിക്കുന്നവര്‍, പ്രാര്‍ഥിക്കുന്നവര്‍.പകരം അവര്‍ക്ക് നല്‍കുന്നതോ നാട്ടിലെ പിന്തിരിപ്പന്മാരെന്ന ഓമനപ്പേരും അവഗണനയുടെ ഏകാന്തതയും. തുരുമ്പെടുത്ത കാളവണ്ടിയെ പോലെ, തണല്‍ നല്‍കിയ പ്ലാവിനെ പോലെ ഞാനും ഒരുനാള്‍ മണ്ണടിയുമെന്ന് നമ്മള്‍ മനപ്പൂര്‍വ്വം മറക്കുകയല്ലെ.......??????&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-9008522155385744121?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/9008522155385744121/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2009/09/blog-post.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/9008522155385744121'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/9008522155385744121'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2009/09/blog-post.html' title='ഇവരെയൊക്കെ മറക്കാതിരിക്കുക..'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-2743961558025152256</id><published>2009-08-18T02:35:00.000-07:00</published><updated>2009-08-19T01:26:03.736-07:00</updated><category scheme='http://www.blogger.com/atom/ns#' term='വിശപ്പറീയാതെ ആഘോഷിക്കാന്‍'/><title type='text'>വിശപ്പറീയാതെ ആഘോഷിക്കാന്‍...!!!</title><content type='html'>&lt;div align="justify"&gt;ഇക്കൊല്ലം ഓണവും നോമ്പും ഒരുമിച്ചാണ്. ആഘോഷത്തിന്റെ നിറച്ചാര്‍ത്തുകള്‍ എല്ലായിടത്തും തുടികൊട്ടി തുടങ്ങിയിരിക്കുന്നു. എക്കൊല്ലത്തെയും പോലെ ചാനലുകള്‍ ആഘോഷത്തിന് പൊലിമ നല്‍കുന്നുണ്ട്. ഏകാന്തതയുടെ വീര്‍പ്പുമുട്ടലില്‍, എന്ത് പെരുന്നാള്‍ എന്ന് മനസ്സ് ശപിക്കുമ്പോഴും, ബാല്യത്തിന്റെ ഒരിക്കലും നിറം മങ്ങാത്ത ഓര്‍മ്മകളിലേക്ക് വഴുതി വീണാതെപ്പോഴാണെന്നറിഞ്ഞില്ല.&lt;/div&gt;&lt;p align="justify"&gt;പാറപ്പുറത്ത് അങ്ങിങ്ങായി കെട്ടികിടക്കുന്ന മണ്ണില്‍ മുളച്ച തുമ്പചെടികളില്‍ കൊച്ചരയന്നങ്ങള്‍ പോലെ പൂനിറഞ്ഞിരിക്കുന്നു. കടുകുപയര്‍ പോലെ എന്തോ കായ ഉണ്ടാവുന്ന, പേരറിയാത്ത ചെടികളില്‍ മഞ്ഞപൂവിരിഞ്ഞിട്ടുണ്ട്. കിലുക്കാപെട്ടി ചെടിയില്‍ കോമ്പലയായി കിടക്കുന്ന പൂവുണ്ട്. ബിജുവിന്റെ വീടിനു പിന്നില്‍ വേലിക്കെട്ടിലുള്ള ചെമ്പരത്തിപൂക്കളില്‍ കുരുവികള്‍ തേന്‍ കുടിക്കാനെത്തിയിരിക്കുന്നു. നൂലില്ലാത്ത പട്ടം പോലെ തുമ്പികള്‍ വട്ടമിട്ട്പറക്കുന്നു.&lt;/p&gt;&lt;div align="justify"&gt;പാറയിലെ സന്ധ്യാകൂട്ടിന് ഇന്നു ഞാനും ഷാഹുലും മാത്രമെ എത്തിയിട്ടുള്ളൂ. കുറച്ച് കഴിഞ്ഞാല്‍ റഷിദും സബീറും വരും. തെക്ക് ഭാഗത്ത് മുറിഞ്ഞ് ചെങ്കുത്തായി നില്‍ക്കുന്ന പാറയുടെ മുകളിലെത്താന്‍ ശഫീക്ക് സാഹസം കാണിക്കുന്നുണ്ട്. അവന്‍ എന്നും ആ വഴിയാണ് ഞങ്ങളുടെയടുത്തെത്തുന്നത്.&lt;/div&gt;&lt;div align="justify"&gt;ജയനും സുദീഷും തേക്കില കുമ്പിള്‍ കുത്തി പൂശേഖരിക്കുന്നു. മനോജ് രണ്ട് ദിവസം മുമ്പ് തന്നെ സദ്യക്ക് ക്ഷണിച്ചിട്ടുണ്ട്.&lt;/div&gt;&lt;div align="justify"&gt;സ്കൂളിലെ പരാതിയും കൊച്ചുവര്‍ത്തമാനങ്ങളും പറയുന്നതിനിടക്കാണ് റാഷിദ് വന്നത്.&lt;/div&gt;&lt;div align="justify"&gt;“സ്പാര്‍ക്ക് ക്ലബ്ബിന്റെ ഗാനമേളയുണ്ട്, ഉസ്ക്കൂള്‍ ഗ്രൌണ്ടില്‍.” &lt;/div&gt;&lt;div align="justify"&gt;“അതേ..?!! എത്ര്യാ ടിക്കററ്റ്” എനിക്കും സബീറീനും ഗാനമേള ഒരു ഹരമായിരുന്നു.&lt;/div&gt;&lt;div align="justify"&gt;“ഇരുപത്തഞ്ച് ഉറുപ്യാ.... ഗ്യാലറി”.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;പിന്നെ ആരും ഒന്നും അധികം ചോദിച്ചില്ല. കാശില്ലാതെ പിന്നെ മിണ്ടിയിട്ട് കാര്യല്ലല്ലോ.. ഫുട്ബാള്‍ ആണെങ്കില്‍ “പട്ടാളം അലവികാക്ക” സെക്യൂരിറ്റിയായിരിക്കും, ഇടക്കൊക്കെ മൂപ്പര് തള്ളി വിടും.. പക്ഷെ ഇതിപ്പൊ ...&lt;/div&gt;&lt;div align="justify"&gt;ആരുടെയും ഉപ്പ പൈസ തരില്ല, ഷാഹുലിന് മാത്രമാണ് ചാന്‍സ് ഉള്ളത്, പക്ഷെ അവനെ രാത്രി പോവാനും സമ്മതിക്കില്ല. &lt;/div&gt;&lt;div align="justify"&gt;“സ്കൂളിനടുത്തുള്ള ചീനിയില്‍ കയറിയലോ?? ശഫീക്കിന്റെ ഐഡിയയാണ്.&lt;/div&gt;&lt;div align="justify"&gt;“ഐസ് കച്ചോടക്കരനെ സോപ്പിട്ട് കൂടെ കൂടിയാ മതി.” സബീറിന്റെ ആശയം കൊള്ളാം എന്ന് എനിക്ക് തോന്നി. അങ്ങനെ കാടു കയറീയ ചര്‍ച്ചകള്‍, തലക്കു മുകളിലൂടെ പറന്ന തുമ്പിക്കു നേരെ വെറുതെയൊന്ന് കൈ വീശിയപ്പോള്‍ ഒരെണ്ണം പിടഞ്ഞ് താഴെവീണ് പിടഞ്ഞു.പിന്നെ തുമ്പിയെ പിടിക്കലായി എല്ലാവര്‍ക്കും, ശഫീ‍ക്കിന് കിട്ടിയ ഒരെണ്ണത്തെ വാലില്‍ നൂല്‍ കെട്ടി വിട്ടു.&lt;/div&gt;&lt;div align="justify"&gt;പാറയുടെ അങ്ങേ മൂലയില്‍ വനിതാസംവരണമാണ്. നാട്ടിലെ മുഴുവന്‍ കുറ്റവും കുറവും അവിടെ ചെന്നാലറിയാം. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“നേരം മൊന്ത്യായി.. ബന്ന് കജ്ജും കാലും കെഗ്ഗി ഓതാന്‍ നോക്കി..&lt;/div&gt;&lt;div align="justify"&gt;റാഷിദിന്റെ ഉമ്മ വിളിച്ചു പറയുമ്പോഴാണ് ഇരുട്ടിയതോര്‍ത്തത്. പിന്നെ എന്നത്തെയും പോലെ കൊക്കുകള്‍ക്ക് കണക്കു വെച്ചു, തൊക്കോട്ട് കൂടണയുന്ന കൊക്കുകള്‍ 25 എണ്ണം ആയാല്‍ എല്ലാവരും പിരിയും, അല്ലെങ്കില്‍ കിഴക്കോട്ട് പാറുന്ന കാക്കകള്‍ 50 തികയണം. സൂര്യന്‍ ചുവന്ന്‍ തെങ്ങോലകള്‍ക്കിടയിലൂടെ കൈ വീശി മറയുകയാണ്. &lt;/div&gt;&lt;div align="justify"&gt;“ ഈ ഓലക്കോട്യൊക്കെ അങ്ങട്ട് കോണ്ടോയ്ക്കാ...” പാറയില്‍ ഉണക്കാനിട്ട ചകിരിയും ഓലയും കെട്ടുന്നതിനിടയില്‍ ഉമ്മ വിളിച്ചു. &lt;/div&gt;&lt;div align="justify"&gt;പിറ്റേന്നു സ്കൂളിലേക്ക് നടക്കുമ്പോള്‍ ഗാനമേളയായിരുന്നു ചര്‍ച്ച. &lt;/div&gt;&lt;div align="justify"&gt;“നമ്മക്ക് പൊയി നോക്കാം, കുട്ട്യാളൊക്കെ ചെലപ്പൊ ഫ്രീയായിട്ട് കയറ്റും.” അങ്ങനെ ആശ്വസിച്ചു. ഉച്ചകഞ്ഞിക്ക് വരി നില്‍ക്കുമ്പോള്‍ ഹൈസ്കൂള്‍ കുട്ടികളെയൊക്കെ ഉണ്ണിമാഷ് തിരഞ്ഞ്പിടിച്ച് പിന്നിലാക്കി. ഞാന്‍ വലിയ കുട്ടിയായെന്നു മനസ്സ് പറയുന്നു, എന്റെ കാര്യത്തില്‍ പലപ്പോഴും മാഷ് കണ്ണടക്കും. ഇത്രയും കാലം സ്കൂളിന്നു ഭക്ഷണം കഴിക്കുന്നത്കോണ്ട് മാഷ് ഒന്നും പറഞ്ഞിട്ടില്ല, സ്കൂളിലെ ചോറിന് നല്ല സ്വാദാണ്, വീട്ടിലെ സ്ഥിതി ആ രസം കൂട്ടിയിട്ടെ ഉള്ളൂ. വരിയില്‍ ഞാന്‍ വല്ല്യ കുട്ടിയാണ്, അപ്പൊ ഇനി ഗാനമേള്..??&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഗ്രൌണ്ടില്‍ ഉയര്‍ന്ന് വരുന്ന ഗാലറിയും ചുറ്റു മതിലും ഞങ്ങളുടെ പ്രതീക്ഷ ദിനം പ്രതി തല്ലിക്കെടുത്തികൊണ്ടിരുന്നു, പുതിയ ഐഡ്യകള്‍ തിരഞ്ഞ് ഞങ്ങളുടെ സായഹ്നവും നടത്തവും സജീവമായി. കുറ്റിപൊളിക്കാനാണ് റാ‍ഷിദിന്റെ പ്ലാന്‍.. ഉമ്മ കണ്ടാല്‍ പിന്നെ സംഭവിക്കുന്നതോര്‍ത്ത് പേടിയുമുണ്ട്.&lt;/div&gt;&lt;div align="justify"&gt;തിരുവോണ ദിവസം മനോജിന്റെ വീട്ടില്‍ പോയി സദ്യ ഊണ്ടു. ഗംഭീരമായിരുന്നു, വാഴയിലയില്‍ ഒരുപാട് കൂട്ടൊക്കെ കൂട്ടി സാമ്പാറും ചോറും, അട പ്രഥമനാണ് കലക്കിയത്, ഇത്ര രുചിയുള്ളാ പായസം ഇതിനു മുമ്പൊന്നും കഴിച്ചിട്ടില്ല. പിന്നെ സുധീഷിന്റെ വീട്ടില്‍, അവിടെ എല്ലാവരും ഉണ്ട്, എല്ലാവരും പുത്തനുടുപിലാണ്. ഇനി പുതിയ കുപ്പായം കിട്ടണമെങ്കില്‍ പെരുന്നാളാവണം,, മനസ്സ് വെറുതെ വേദനിച്ചു, എല്ലാമുറ്റത്തും പൂക്കളം ഉണ്ട്. ഷിബുവിന്റെ വീട്ടിലേതാണ് നല്ല ഭംഗിയുള്ളത്. ബിജുവിന്റെ വീട്ടിലും നല്ലഭഗിയോടെ പൂക്കളമൊരൊക്കിയിട്ടുണ്ട്. ഒപ്പം  'തിരുവോണം' എന്ന് പൂക്കള്‍ കൊണ്ട് എഴുതിയിരിക്കുന്നു, അതിനൊരു വല്ലാത്ത ആഘര്‍ഷണം തോന്നി.&lt;/div&gt;&lt;div align="justify"&gt;വൈകുന്നേരം റാശിദിന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടീ. &lt;/div&gt;&lt;div align="justify"&gt;“എപ്പഴാ പോവുന്നത്,, “&lt;/div&gt;&lt;div align="justify"&gt;“മഗ്`രിബ് നു പള്ളിക്ക് പോണം. അവിട്ന്നു നേരെ പോകാം..എന്തെങ്കിലും തിന്ന് പോര്..&lt;/div&gt;&lt;div align="justify"&gt;“പുളീം , നെല്ലിക്കീം ഒക്കെ എട്ക്കണം ട്ടൊ..” തല്‍ക്കലത്തേക്ക് എല്ലവരും പിരിഞ്ഞു, &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ഇച്ച് എന്തേലും തിന്നാ‍ന്‍ തരീ.. ഞാം ഗാനമേളക്ക് പോവാ,..”&lt;/div&gt;&lt;div align="justify"&gt;“ഈ അന്തിപ്പാതിരക്കോ..” ഉമ്മ വല്ലാതെ പ്രശ്നം ഉണ്ടാക്കാറില്ല,, കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി, രാവിലത്തെ കപ്പ നുറുക്കി മുള്‍കും കടുകുമിട്ട തൂമിച്ചത് ഉണ്ട്. വയറു നിറയെ തിന്ന്, സലാം പറഞ്ഞ് പുറത്തിറങ്ങി, വീടിന്റെ പിറക് വശത്തെ പേരക്ക മരത്തില്‍ നിന്നും പാതിഇരുട്ടത്ത് കാണാ‍വുന്ന പേരക്കയെല്ലാം പറിച്ച് കീശയിലിട്ടു. ഞാനെത്തുമ്പോഴേക്കും എല്ലാവരും എത്തിയിരുന്നു, &lt;/div&gt;&lt;div align="justify"&gt;എന്തെങ്കിലും അഘോഷങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ഇങ്ങനെ ചെയ്യാറാണ് പതിവ്. എന്നാ പിന്നെ കാണുന്നതെല്ലം വാങ്ങിതിന്നാന്‍ തോന്നില്ല, മറ്റുള്ളവര്‍ വാങ്ങുന്നത് കണ്ട് പല്ലും ചൊറീഞ്ഞ് നില്‍ക്കുകയും വേണ്ട,, വയറു നിറഞ്ഞാല്‍ പിന്നെ വിശക്കില്ലല്ലൊ.. !&lt;/div&gt;&lt;div align="justify"&gt;സ്കൂളിനടുത്തെത്തുമ്പോള്‍ എങ്ങും വെളിച്ചമായി, റോടീന് ഇരുവശമായി ട്യൂബുകള്‍ വരിയായി കെട്ടിയിരിക്കുന്നു. ഗേറ്റിന്‍ മുകളില്‍ അലങ്കാരദീപങ്ങള്‍ മിന്നുന്നു,, ഏതോ ലോകത്തെത്തിയ പ്രതീതി. ആള്‍ക്കൂട്ടത്തിനിടക്ക് ഒരൊഴുക്കിലെന്ന പോലെ ഞങ്ങളും നീങ്ങുന്നു. ഐസ്ക്രീം, ജിലേബി, തുടങ്ങി ഒരുപാട് കച്ചോടങ്ങള്‍.. കപ്പലണ്ടിക്കരന്റെ ചട്ടുകത്തിന്റെ സംഗീതം പ്രത്യേക താളത്തില്‍ അവിടമിവിടമായി മുഴങ്ങുന്നു. കമ്പം ചുട്ടത് മണക്കുന്നു, ഓറഞ്ച് കുറുകെ മുറീച്ച് ഉപ്പും മുളകും തേച്ച് വെച്ചിരിക്കുന്നു, ‘തെരണ്ടിക്കുടി’ (ഐസ് ചെരകിയത്) ഗ്ലാസ്സിലാകി വെച്ചിരിക്കുന്നത് കാണാ‍ന്‍ നല്ല ഭംഗിയുണ്ട്. വയറ്റിലെ കപ്പ ദഹിക്കാന്‍ തുടങ്ങിയിരിക്കുന്നു,, അഞ്ച് പൈസ പോലും കയ്യിലില്ല,&lt;/div&gt;&lt;div align="justify"&gt;ഗ്രൌണ്ടിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിലില്‍ ആരുമില്ല, അവിടെ ഒരു കൂട്ടമായി ഞങ്ങളിരുന്നു, ഗാനമേള തുടങ്ങിയിരിക്കുന്നു, പുറത്തെ പുരുഷാരം കുറഞ്ഞ് വന്നു, ഞങ്ങളെപോലുള്ള പിള്ളാരു മാത്രമായി ബാക്കി, ഞങ്ങള്‍ എണീറ്റ് ചുറ്റും നടന്ന് നോക്കി, ഉള്ളില്‍ കയറാന്‍ ഒരു ചാന്‍സും ഇല്ല, ഇതുവരെ കണ്ടിട്ടില്ലാത്ത സെക്യൂരിറ്റി ഗാര്‍ഡുകള്‍.. നിരാശരായി വീണ്ടും അവിടെ വന്നിരുനു, &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“അതാ ആ പള്ളിന്റെ മോളില് കയറീയാ ശരിക്കും കാണാ‍..” ശഫീക്കിന്റെ കണ്ണില്‍ ദൈവം അവസാനത്തെ വഴി കാണിച്ചു കൊടുത്തു, പിന്നെ ആരും ഒന്നും ചര്‍ച്ചക്കെടുത്തില്ല, കൂട്ടത്തോടെ അവിടെക്കോടി,, ഓരോരുത്തരായി കൊണ്ടു വന്ന സാധനങ്ങള്‍ പങ്കുവെച്ചു, അച്ചാറിട്ട നെല്ലിക്ക, കണ്ണിമാങ്ങ, തേങ്ങപൂള്, പാതി പഴുത്ത കൈത ചക്ക, പുളി, പേരക്ക, .... അങ്ങനെ ഒരുപാട് ഐറ്റംസ്..&lt;/div&gt;&lt;div align="justify"&gt;ഞങ്ങള്‍ തിന്നന്‍ തുടങ്ങുമ്പോള്‍ അടുത്ത ഗാനത്തിനായി ബൈജു ആന്റണി എത്തിയിരുന്നു, ഹരംകൂടിയപ്പോള്‍ താളം പിടിച്ച് തുടങ്ങി.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“നാളെ നീ കറിവെക്കണ്ട, ദോഹ സിനിമയില്‍ അഫ്സല്‍ വരുന്നു, ഗാനമേള.. തണുത്ത പെപ്സി മടിയിലേക്കെറിഞ്ഞ് ജംഷാദ് പറയുമ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്..” പെപ്സിയും എക്സ്ല് ചിപ്സും തിന്നുമ്പോള്‍ പുറത്തുള്ളാ നിഷാദിനോട് 50 റിയാലിന്റെ ടിക്കറ്റ് അഞ്ചെണ്ണമെടുക്കാന്‍ ജംഷാദ് തന്നെ ഓര്‍ഡര്‍ ചെയ്തു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ബാല്യത്തിന്റെ നനവൂറുന്ന ഓര്‍മ്മകള്‍ക്ക് മീതെ പ്രവാസത്തിന്റെ സൌഹ്ര്`ദത്തണല്‍ വിരിഞ്ഞെങ്കിലും ആ പഴയകൂട്ടുകാര്‍ ഇപ്പൊ എന്തു ചെയ്യുന്നുണ്ടാവുമെന്നോര്‍ത്ത് വെറുതെ മനസ്സ് പിടഞ്ഞു, ഒപ്പം കൂടീ തിന്ന പുളിയുടെ, മാങ്ങയുടെ, പുളി നാവില്‍ നിന്നകലാത്ത പോലെ, ഒരു നിമിഷം കൈ അറിയാതെ മിഴി തുടച്ചു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-2743961558025152256?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/2743961558025152256/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2009/08/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/2743961558025152256'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/2743961558025152256'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2009/08/blog-post.html' title='വിശപ്പറീയാതെ ആഘോഷിക്കാന്‍...!!!'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-1002875446309378179</id><published>2009-04-05T23:57:00.000-07:00</published><updated>2009-04-28T00:19:42.208-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഇക്ക  എന്റെ കൂട്ടുകാരന്‍.'/><title type='text'>ഇക്ക  എന്റെ കൂട്ടുകാരന്‍.</title><content type='html'>&lt;div align="justify"&gt;അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയില്‍ നിന്നും സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഇടിയും മിന്നലും അല്പം ഭയപ്പെടുത്തുമ്പോള്‍ ഓര്‍മ്മയില്‍ രണ്ട് വര്‍ഷം മുമ്പുള്ള ഇതേ മൈതാനമായിരുന്നു. ഒരുപാട് പന്തുകളുണ്ടാവും. ക്രിക്കറ്റും ഫുട്ബാളുമായി കുറെ കൂട്ടങ്ങളും, പരക്കം പായുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും സ്വന്തം ടീമംഗങ്ങളെയും, പന്തും കണ്ടെത്തുന്നത് വളരെ പാടായിരുന്നു. ഗോള്‍ പോസ്റ്റിനടുത്ത് ചുരുങ്ങിയത് പത്ത് ഗോള്‍ കീപ്പര്‍മാരെങ്കിലും കാണും. നാല് പോസ്റ്റുള്ളത് നാല്‍ ക്രിക്കറ്റ് സ്റ്റമ്പുകളും, പോരാഞ്ഞിട്ട് അവിടെയുമിവിടെയുമായി മടലിന്റെ മൊരടുമായി കുറെ പേര്‍..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;സ്കൂള്‍ കടന്നാല്‍ മൂന്നാമത്തെ വീടാണ് ഷാഹിദിന്റെത്. ഇന്റര്‍ വെല്ലിന് ഉപ്പും മുളകൂം കൂട്ടി മാങ്ങ തിന്നാന്‍ അവിടെ പോവും, പച്ച പുളിയും ഒരുപാടുണ്ടായിരുന്നു. നാവ് തൊലി പോവുന്നതാണ് കണക്ക്, അതു കഴിഞ്ഞ് കുറെകാലത്തേക്ക് എല്ലാറ്റിനും അവധി.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;കോളേജ് ജീവിതത്തിന്‍ പക്ഷെ മറ്റെന്തൊക്കെയോ സുഖമുള്ളപോലെ. ഞങ്ങള്‍ അവസാന പ്രീ ഡിഗ്രി ബാചായത് കൊണ്ട് ഇനി അടുത്ത വര്‍ഷവും ജൂനിയര്‍ ഞങ്ങള്‍ തന്നെ..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;മഴ തോര്‍ന്നപ്പോള്‍ ഇറങ്ങി നടന്നു..ഷാഹിദിന്റെ ഉപ്പ സിറ്റൌട്ടിലിരിക്കുന്നു, കാലുകള്‍ പെട്ടെന്ന് പതുക്കെയായി,&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ഇതാര് റിയസോ.. ഷാഹിദ് ഇവിടില്ലല്ലൊ.. എന്തെ ഇപ്പൊ പ്രത്യേകിച്ച്??&lt;/div&gt;&lt;div align="justify"&gt;ഞാനൊന്നു ചിരിച്ചു, പേടിയും ബഹുമാനവും കാരണം ശബ്ദം പൊങ്ങിയില്ല..&lt;/div&gt;&lt;div align="justify"&gt;“എന്‍ട്രന്‍സാണ് .. മറ്റെന്നാളെ. ഷാഹിദിന്റെ എന്‍ സി ആര്‍ ടി ബുക്കിന് വന്നതാ,, അവന് മെഡിക്കല്‍ എഴുത്ണ് ല്ലല്ലോ”..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“അത്പ്പോ.. അവനെവിടാണാവോ വെച്ചിട്ടുണ്ടാവ്വാ,, ആ വാ നമമക്ക് നോക്കാ”..ഞാന്‍ കൂടെ നടന്നു, &lt;/div&gt;&lt;div align="justify"&gt;മുമ്പ് എസ് എസ് എല്‍ സിക്ക് നാട്ടില്‍ രണ്ടാം സ്ഥാനം കിട്ടിയതിന് അവാര്‍ഡ് നല്‍കാന്‍ ഇദ്ദേഹമായിരുന്നു വന്നിരുന്നത്, ഉപ്പയെ അടുത്തറിയുന്നത് കൊണ്ട് പ്രസംഗത്തില്‍ ഉപ്പയെ പ്രശംസിച്ചു, അതു കേട്ട് സദാസ്സിലിരുന്ന് ഉപ്പ കണ്ണ് നിറക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് എന്നെ അടുത്ത് വിളിച്ച് പറഞ്ഞു, “ ഞാനും കുറെ കഷ്ടപെട്ടാണ് ഇവിടെയെത്തിയത്, ഒരുപാട് ജോലി ചെയ്തിട്ടുണ്ട്,, അവസാനമാണ് കോളേജ് പ്രിന്‍സിപ്പലായത്”..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;റാക്കില്‍ അലസമായി ചിതറിയിട്ട പുസ്തകങ്ങള്‍ പരതുമ്പോള്‍ അദ്ദേഹം വിയര്‍ക്കുന്നുണ്ടായിരുന്നു, &lt;/div&gt;&lt;div align="justify"&gt;ഞാന്‍ പരീക്ഷ എഴുതിയാലും ജയിച്ചാലും ഇദ്ദേഹത്തിന് ഒന്നും കിട്ടാനില്ല, എന്നിട്ടും എനിക്കായി ഇയാള്‍ വിയര്‍ക്കുന്നു.. എനിക്ക് ബഹുമാനം തോന്നി, &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ചായ കുടിക്കുമ്പോള്‍ ഒരുപാടുപദേശിച്ചു. “ആരാ‍ കൂടെ വരുന്നത്? ഇറങ്ങി നടക്കുമ്പോള്‍ അദ്ദേഹം ചൊദിച്ചു.&lt;/div&gt;&lt;div align="justify"&gt;“അത്... ഇക്ക ഹോസ്പിറ്റലീന്നു ഡിസ്ചാര്‍ജ്ജ് ആയാല്‍ കൂടെ പോരും.. അല്ലെങ്കി പിന്നെ” ..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഉം... കൂടുതലൊന്നും ചോദിച്ചില്ല..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ചാലായി ഒഴുകുന്ന മഴവെള്ളത്തില്‍ കാലു വീശി നടന്നക്കുമ്പോള്‍ പുസതകം വെറുതെ മറിച്ചു നോക്കി.. പുതുമണ്ണ് മണക്കുന്നുണ്ടായിരുന്നു,, എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞയുടനെ തന്നെ ഇക്ക ട്യൂഷന് ചേര്‍ത്തിരുന്നു. പിന്നീട് മറ്റൊ രു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോച്ചിങ്ങിന്, പതിനായിരം രൂപയായിരുന്നു ഒരു വര്‍ഷത്തെ ഫീസ്. ഡൊക്ടറാവാന്‍ ഒരുങ്ങിപുറപ്പെട്ട അറുപതു അമൂല്‍ബേബിമാര്‍ക്കിടയില്‍ എനിക്ക് വീര്‍പ്പ് മുട്ടി..പ്രൊഫസര്‍മാരുടെയും ഡോക്റ്റര്‍മാരുടെയും മക്കളിരിക്കുമ്പൊ മീങ്കച്ചവടക്കാരന്റെ മകന് ഒരു ബി എ മാത്രമെ ആകാവൂ എന്ന് തോന്നി.. മാര്‍ക്കല്ല പണമാണ് ഡിഗ്രി തരുന്നതെന്ന് സ്വയം ബോധിപ്പിച്ചു. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രാവിലെ ഏഴ് മണിക്ക് ക്ലാസ്, മിക്കവാറും ദിവസം വീട്ടില്‍ പ്രാതലില്ല, ചിലപ്പൊ പഴഞ്ചോറ് ഉള്ളിയില്‍ വഴറ്റിയത്.. ഇല്ലെങ്കില്‍ റവ, കപ്പ,, അതിനൊക്കെ നേരം വൈകും, യൂസുഫലി സാറിന്റെ ഓര്‍ഗാനിക് കെമിസ്ട്രി പഠിക്കാന്‍ ബൂസ്റ്റും ഹോര്‍ലിക്സുമെല്ലാം വേണ്ടിവരും. ഉച്ചക്ക് ഞാനൊറ്റക്ക് ഒരു മൂലയിലിരുന്ന് തിന്നും, ചാറിന്റെ പുളിച്ച വാസന അവരേല്‍ക്കരുതല്ലൊ.. പിന്നെ പിന്നെ കൂട്ടുകാരൊക്കെയായി. ദിനകും ജോണും അങ്ങനെ എന്നെ മനസ്സിലാക്കിയ കുറച്ച് പേര്‍.. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഫീസ് നല്‍കേണ്ട സമയമാവുമ്പോഴൊക്കെ പേടിയാണ്.. ഇക്കയോട് ചോദിക്കാന്‍ മടി തോന്നി,, വീട്ടിലെ കാര്യങ്ങള്‍ നടത്തുന്നതിനിടക്ക് ഞാന്‍ കൂടി എന്തിന്.. ഒരിക്കല്‍ എവിടുന്നൊക്കെയോ കുറെ പത്തു രൂപ നോട്ടുകള്‍ സംഘടിപ്പിച്ചു തന്നു, അഞ്ഞൂറ് രൂപ.. അതു സാറിന് കൊടുത്തന്ന് ജോണിനെ വിളിച്ച് സാര്‍ സംസാരിക്കുന്നത് കണ്ടു. അവന്‍ പറഞ്ഞിട്ടാവണം പിന്നീട് ഫീസിന് എന്നെ സാറ് നിര്‍ബന്ധിച്ചിട്ടില്ല.. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രണ്ടുവര്‍ഷം പോയതറിഞ്ഞിരുന്നില്ല, പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്‍ട്രന്‍സിന് എല്ലാവര്‍ക്കുമൊപ്പം ഞാനും അപേക്ഷ അയച്ചു, &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഇക്ക കട്ടിലില്‍ ഇരി‍ക്കുന്നു അടുത്തായി ഉമ്മയും.&lt;/div&gt;&lt;div align="justify"&gt;“സുഖണ്ടോ.. ഇന്നു ഡിസ്ചാര്‍ജ്ജ് ആവ്വോ” ??&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ഉം .. ഡോക്ടര്‍ വരട്ടെ,, ഇല്ലെങ്കി ആരെങ്കിലും കൂടെ പോന്നോളും,” ഇക്ക നിരുത്സാഹപ്പെടുത്തുന്നില്ല, എന്നില്‍ ഇക്കക്ക് വലിയ പ്രതീക്ഷകളാണ്.. തിരികെ മടങ്ങുമ്പോള്‍ എന്‍ട്രന്‍സ് എനിക്ക് പറഞ്ഞതല്ലെന്ന് ഓര്‍ത്ത് സമാധാനിച്ചു,&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;രാത്രി ഷാഹിദിന്റെ പുസ്തകം കൂടി റഫര്‍ ചെയ്തു, വെറുതെയെന്ന് തോന്നിയെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു.. മറ്റെന്നാള്‍ തിരുവനന്തപുരത്തെത്തണമെങില്‍ നാളെ യെങ്കിലും ഇവിടുന്നു പോവണം. കൂട്ടുകാരില്‍ പലരും അവിടേയെത്തി, പലരും ഇന്നു പുറപ്പെടും,, ട്രെയിനില്‍ ബുക്കിങ് ഇല്ലെന്ന് കേട്ടു,, ഇനി ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പോവേണ്ടി വരും, സുഖമായിട്ടില്ലാത്ത ഇക്കയേം കൂട്ടി അതു നടക്കും എന്നു തോന്നുന്നില്ല. ചിന്തകള്‍ ബയോളജിക്കും കെമിസ്ട്രിക്കും മീതെ ഹുങ്കു കാണിച്ചപ്പൊള്‍ പുസ്തകമടച്ചുവെച്ചു കിടന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ചൊറ്റുപാത്ര വുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഇക്കയും ഉമ്മയും മടങ്ങാന്‍ തയ്യാറായിരിക്കുന്നു,, &lt;/div&gt;&lt;div align="justify"&gt;“എല്ലാം റെഡിയല്ലെ.. ഇന്ന് പോവണം” .. ഞാനാകെ അന്തിച്ചു നിന്നു..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;വീട്ടിലെത്തിയപ്പോള്‍ 12 മണി. ഉമ്മ ഓരോന്നു പിറു പിറുത്തു കൊണ്ടിരുന്നു,, ബാഗ് ശരിയാക്കുമ്പോള്‍ ഉമ്മയും ഉപ്പയും ഇത്തമാരും ഇക്കയെ കൂടുതല്‍ മെനക്കെടുത്തരുതെന്ന് പലവട്ടം ചൊല്ലി തന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;നിലമ്പൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് ട്രെയിനില്‍, അധികം തിരക്കില്ലായിരുന്നു,, ഷോര്‍ണ്ണൂര്‍ ചെന്നപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ നിറയെ ജനങ്ങള്‍.. പൊകറ്റും ബാഗുമെല്ലാം ശ്രദ്ധിക്കാന്‍ ഇക്ക പ്രത്യേകം പറഞ്ഞു തന്നു, ട്രയിന്‍ യാത്ര ആദ്യമായത് കൊണ്ട് ഞാനാകെ ഉല്‍ഖണ്ഢയിലായിരുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ഇനിപ്പൊ ട്രെയിനില്‍ പോകുന്നത് ബുദ്ധിയല്ല. വാ നമ്മക്ക് ബസ്സ് നോക്കാം”..&lt;/div&gt;&lt;div align="justify"&gt;“ബസ്സില്‍ പോയാല്‍ ശാസംമുട്ട് കൂടൂല്ലെ, ആകെ എടങ്ങേറാകും” ... എനിക്ക് പേടിയായിരുന്നു&lt;/div&gt;&lt;div align="justify"&gt;“അനക്ക് പരീക്ഷക്ക് എത്തണ്ടെ”.. ഞാനൊന്നും മിണ്ടിയില്ല,&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;എറണാകുളത്ത് എത്തുന്നതു വരെ സീറ്റ് കിട്ടിയില്ല, എന്നിട്ടും ഇക്ക കൂടുതല്‍ ഉന്മേഷവാനാകുന്നു. ആശുപത്രി കിടക്കയില്‍ നിന്നും എണീറ്റ് പോന്നതാണെന്ന തോന്നലേ ഇല്ല,&lt;/div&gt;&lt;div align="justify"&gt;എന്നിലുള്ള ഭാവി ഡോക്ടറാവും ഇക്കക്ക് മരുന്ന് നല്‍കുന്നത്, എല്ലാം എനിക്ക് പുതുമയായതിനാല്‍ ഇക്കയുടെ പിന്നാലെ ഞാനും നടന്നു. കോട്ടയം വഴി ബസിന് ടിക്കറ്റ് കിട്ടി, കുറച്ച് സമാധാനമായി. നേരം വെളുക്കുന്നതിന് ഏറെ മുമ്പ് തന്നെ തിരുവനന്തപുരത്തെത്തി, യാത്രക്കിടയില്‍ പ്രധാന ടൌണുകളെല്ലാം ഇക്ക ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പറഞ്ഞു തന്നു, ഒരു പക്ഷെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;റൂം എല്ലാം ബുക്ക്ഡ് ആയിരുന്നു, ഒരുപാട് അലച്ചിലിനൊടുവില്‍ ഒരു ഓട്ടോകാരന്‍ വഴി റൂം തരപ്പെട്ടു, കുളിച്ച് ഫ്രഷായി പ്രാതലിനിറങ്ങി. കിഴക്കെ കോട്ടയില്‍ നിന്നും തിരുമലയിലേക്ക് ബസ്സ് കയറി. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിനടുത്ത് എത്തുമ്പോള്‍ സമയം 9 മണി. എക്സാം ഹാളില്‍ ഞാനെത്തിയിട്ടും പലരും എത്തിയിരുന്നില്ല..&lt;/div&gt;&lt;div align="justify"&gt;തലേ ദിവസം വരെ ആശുപത്രിയില്‍ ചുമച്ച് ശ്വാസത്തിനായി ആഞ്ഞു വലിച്ച് കൊണ്ടിരുന്ന ഇക്ക ഇന്ന് എന്നെ കേരളത്തിന്റെ തെക്കെ അറ്റത്ത് എക്സാം ഹാളില്‍ എത്തിച്ചിരിക്കുന്നു,, എനിക്ക് വിഷ്വസിക്കാന്‍ പറ്റിയില്ല.. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ എങ്ങനുണ്ടായിരുന്നു എക്സാം..? &lt;/div&gt;&lt;div align="justify"&gt;“കുഴപ്പല്ല, ന്നാലും ജയിക്ക്വാ ആവോ.. &lt;/div&gt;&lt;div align="justify"&gt;“സാരല്ല, ഇതല്ലെങ്കി ഇനിണ്ടാവല്ലോ ,, എന്തിനാ പേടിക്കുന്നത്,,&lt;/div&gt;&lt;div align="justify"&gt;ഇക്കയുടെ വാക്കുകള്‍ മനസ്സില്‍ കൊണ്ടു, ഇത്രയൊക്കെ ബുദ്ധിമുട്ടി ഇവിടെയെത്തിയിട്ടും കുറ്റപ്പെടുത്തലിന്റെ ഒരു വാക്കു പോലും ആ വലിയ ഹ്ര്`ദയത്തില്‍ നിന്നു വന്നില്ല, കുറ്റബോധം തോന്നി.. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ ഇനി ഇവിടെയൊക്കെ ചുറ്റി കണ്ട് രാത്രി മടങ്ങാ.. &lt;/div&gt;&lt;div align="justify"&gt;എനിക്കു താല്പര്യമുണ്ടെങ്കിലും ഇക്കയുടെ സ്ഥിതി എന്നെ വല്ലാതാക്കിയിരുന്നു.പ്രധാന സഥലങ്ങളെല്ലാം ഇക്ക കൂടെ നടന്ന് കാണിച്ചു തന്നു, നിയമസഭ, മെഡിക്കല്‍ കോളേജ്, തുടങ്ങി,, &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;അവസാനമാണ് പത്മനാഭ സ്വാമീ ക്ഷേത്രത്തിലെത്തിയത്,, &lt;/div&gt;&lt;div align="justify"&gt;“ ഇവിടെ ജ്ജ് ഒറ്റക്ക് പോയ്ക്കോ ,, ഞാന്‍ കുറെ പ്രാവശ്യം കയറിയതാ...”&lt;/div&gt;&lt;div align="justify"&gt;ഇക്ക തളര്‍ന്നിരിക്കുന്നു, ചുവന്ന മുഖത്തു നിന്നും എനിക്കത് വായിക്കാന്‍ സാധിച്ചു,,&lt;/div&gt;&lt;div align="justify"&gt;“വേണ്ട മ്മക്ക് പിന്നെ വരാം...&lt;/div&gt;&lt;div align="justify"&gt;ഞാനെന്റെ ആഗ്രഹത്തെ അടക്കി പിടിച്ചു പറഞ്ഞു..&lt;/div&gt;&lt;div align="justify"&gt;‘ഇല്ല.. ഒരു പ്രശ്നൂല്ല,, അതിനുള്ളില്‍ എല്ലാത്തിനും ഗൈഡുണ്ടാവും.. “&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഇക്ക കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊറ്റക്ക് കയറി. ഒന്നാം നില ചുറ്റി കണ്ടു, മുകളില്‍ കയറാന്‍ ആഗ്രഹമുണെണ്ടെങ്കിലും ഇക്കയെ ഓര്‍ത്തപ്പൊള്‍ മതിയാക്കി വെളിയിലിറങ്ങി.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;വൈകീട്ട് വഴിക്കടവ് ബസ്സിന് ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയിലൊക്കെയും ഇക്കാ‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു,. ഉറങ്ങിയതറിഞ്ഞില്ല.. ഇടക്ക് ഇക്ക തട്ടി വിളിച്ച് പറഞ്ഞു,, &lt;/div&gt;&lt;div align="justify"&gt;“ആലപ്പുഴയെത്തി,, നമ്മള് പോന്നപ്പൊ ഇവിടെ കണ്ടിട്ടില്ല” .. ഉറക്ക ചടവില്‍ പുറത്തു നോക്കി... അധികം വലുതല്ലാത്ത ടൌണ്‍.. ബസ്സ് നിര്‍ത്തിയപ്പോള്‍ ഓരോ ചായ കുടിച്ചു. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;വീട്ടില്‍ തിരിച്ചെത്തുമ്പോഴും ഇക്കാക്ക് തളര്‍ച്ച കൂടിയിരുന്നില്ല,,, ആശുപത്രി കിടക്കയില്‍ നിന്നും കേരളത്തിന്റെ അങ്ങേയറ്റം വരെയുള്ള യാത്രയില്‍ ഞാന്‍ ഇക്കക്കായിരുന്നോ കൂട്ട്.. അതോ ഓരൊ നാടും വിവരിച്ച്, സ്നേഹിച്ച്, കൂട്ടുകാരനായി, എന്നോടൊപ്പം ഇക്കയായിരുന്നോ കൂട്ട്,, അറിയില്ല,, &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="center"&gt;* * * * * *&lt;/div&gt;&lt;div align="justify"&gt;ഇക്ക പറഞ്ഞ പോലെ പിന്നീട് ഇക്കയുടെ കൂടെ ഇങ്ങനൊരു യാത്ര ഉണ്ടായില്ല,  പല ആശുപത്രികളിലായി പലവട്ടം ഇക്ക കിടത്തപ്പെട്ടു, ആ ശരീരം കീറിമുറിച്ച്, പലരും പലതും പഠിച്ചു.. നാല് വര്‍ഷത്തോളം... ഒരു പെരുന്നാള്‍ സുദിനം വരെ,, ഇക്ക പോയി.. എന്റെ കൂട്ടു കാരന്‍, വഴികാട്ടി. ഇക്കയെ എങ്ങനെ വാക്കൂകളില്‍ ഒതുക്കും..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഡോക്ടറായില്ലെങ്കിലും ഞാനൊരു സ്ഥാനത്തെത്തി,, ഒരു പാട് കഷ്ടപ്പെട്ട് ...ഒരു പട് മുഖങ്ങള്‍ കണ്ടു, പാതി വഴിയില്‍ നഷ്ടപ്പെട്ട ഇക്കക്ക് മുമ്പില്‍ അവരൊന്നും  എനിക്ക് വലുതല്ല,, ഈ ഞാന്‍ പോലും..!!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-1002875446309378179?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/1002875446309378179/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2009/04/blog-post.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/1002875446309378179'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/1002875446309378179'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2009/04/blog-post.html' title='ഇക്ക  എന്റെ കൂട്ടുകാരന്‍.'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-38156597654227799</id><published>2009-03-15T03:07:00.000-07:00</published><updated>2009-04-16T00:47:29.458-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഒടുക്കത്തെ നൊസ്റ്റള്‍ജിയ'/><title type='text'>ഒടുക്കത്തെ നൊസ്റ്റള്‍ജിയ</title><content type='html'>&lt;div align="justify"&gt;ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലെ ആരവത്തിലും ഞാന്‍ ഏകനാണെന്ന് തോന്നി.. മദീന ചെര്‍പുളശ്ശേരി മൂന്നാമത്തെ ഗോളടിച്ചപ്പോഴും കയ്യടിക്കാന്‍ തോന്നിയില്ല. മൊബൈലെടുത്ത് വെറൂതെ ഓരോന്നമര്‍ത്തിക്കൊണ്ടിരുന്നു. രണ്ടുമാസത്തെ അവധി കഴിയാറായി. തിരിച്ചുപോക്കാണ് ചിന്ത. &lt;/div&gt;&lt;div align="justify"&gt;രാത്രി നേരത്തെ വീട്ടിലെത്തി. ഉറങ്ങുന്നതിനു മുമ്പ് റനീസിന് ഫോണ്‍ ചെയ്തു. &lt;/div&gt;&lt;div align="justify"&gt;“നാളെ മിക്കവാറും നിലമ്പൂരില്‍ പോവണം.. ഇല്ലെങ്കില്‍ ഞാന്‍ കൂടെണ്ടാവും,,. വൈകുന്നേരം പുഴയില്‍ പോവാം”..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;അവനും തിരക്കിലാണ്. നാട്ടിലായിരുന്നപ്പോള്‍ അവനായിരുന്നു സഹയാത്രികന്‍, പുഴയും കൊങ്ങന്‍ പാറയുമെല്ലാം ഞങ്ങള്‍ക്ക് മാത്രം ഉണ്ടായതാണെന്ന് തോന്നിയ കാലം.&lt;/div&gt;&lt;div align="justify"&gt;ഉറക്കം വരാതായപ്പോള്‍ എം.ടി യുടെ കാലം വായിച്ച് കിടന്നു. സേതുവിന്റെ യാത്രകളില്‍ കൂടെ നടക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ വായിച്ചെടുത്തു. സ്കൂളും കോളേജും നാട്ടിലെ നടവഴികളും.. പഴമയുടെ ഓര്‍മ്മകളില്‍ മനസ്സും അറിയാതെ ഊറ്റം കോണ്ടു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ചെരുപ്പ് വട്ടത്തില്‍ ചെത്തിയെടുത്ത് മുളം കോലില്‍ കുത്തിയുണ്ടാക്കുന്ന ഇരുചക്ര വണ്ടി, പഴയ പ്ലാസ്റ്റിക് കവറുകള്‍ ചുറ്റി മോടി കൂട്ടും.. തെങ്ങിന്‍ മടലില്‍ നിന്നും ചീന്തിയെടുത്ത പാന്തന്‍ കൊണ്ട് സ്റ്റെയറിങ്ങ്. കവുങ്ങിന്‍പോള കൊണ്ടുണ്ടാക്കുന്ന ബോഗികള്‍ക്കടിയില്‍ നാലോ ആറോ ചക്രം കൂടി വെച്ച് കല്ലും മണ്ണും ലോഡിങ് നടത്തും.. സിഗററ്റ് പാകയ്റ്റ് പൊളിച്ച് ‘K L 10 5555’ എന്നുകൂടി ഒരു നമ്പറിട്ടാല്‍ ബഹുകേമം. ഞങ്ങളെല്ലാവരും വണ്ടിമുതലാളിമാര്‍.. അന്ന്‍ ഷാഹുലിന് മാത്രമാണ് ഒരു സൈക്കിളുള്ളത്, ഒരു ട്രിപ്പ് കിട്ടാന്‍ വേണ്ടി എല്ലാവരും അവന്റെ കൂടെ കൂടും. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;സ്വന്തമായ സൈക്കിളെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നത് പ്രി ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. നാലു വീടുകളില്‍ ട്യൂഷന്‍ പഠിപ്പിക്കണം. രാത്രി പത്തു മണിയാവും വീട്ടിലെത്താന്‍. പഴയ ഒരു സൈക്കിള്‍ വാങ്ങി.. പിന്നീട് എന്നോ കടം വാങ്ങിച്ചിരുന്ന ഇരുപത്തഞ്ച് രൂപക്ക് അനിയനത് &lt;/div&gt;&lt;div align="justify"&gt;സ്വന്തമാക്കുകയാ‍യിരുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;പിന്നീട് ഡിഗ്രിക്ക് ചേര്‍ന്നപ്പോഴാണ് പുതിയ ഒരെണ്ണം വാങ്ങുന്നത്, അന്ന് ട്യൂഷന് പുറമെ രാവിലെ പത്ര വിതരണം കൂടിയായപ്പോള്‍ കാശിനത്ര മുട്ടും വന്നില്ല. ഗള്‍ഫിലോട്ട് കയറുമ്പോള്‍ അനിയനോട് പ്രത്യേകം പറഞ്ഞതാണ് അതു വില്‍ക്കരുതെന്ന്. എന്നിട്ടും വിറ്റു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ഇന്നലെ ലൈറ്റ് കെട്ത്താത്യാ ഓറങ്ങ്യേത് ല്ലെ....രാവിലെ ഉമ്മ വന്നു വിളിക്കുമ്പോള്‍ ഏറെ വൈകിയിരുന്നു.. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;സവറയിടാത്ത മേശപുറത്ത് പത്തിരിയും മീന്‍ കറിയും..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ഒരു ടെയിനിങ്ങ് ടേവിള് മാങ്ങണം..” കാലുപൊട്ടിയ സ്റ്റൂള്‍ നീക്കി തന്ന് ഉമ്മ പറഞ്ഞു..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ആ ഞാനവടെ ഹമീദാക്കാ‍ന്റെ ഫര്‍ണീച്ചറില്‍ ഏല്പിച്ചീനി.. ഇയാഴ്ച്ച കിട്ട്വായിരിക്കും..”&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ഓന്‍ ഇന്റെ സൈക്കിള് ആര്‍ക്കാ ബിറ്റത് ? &lt;/div&gt;&lt;div align="justify"&gt;“അതാ അജ്ജപ്പന്റെ സിബു ബന്ന് കൊണ്ടോയി.. പയേത് എട്ക്ക്ണോട്ത്ത് കൊട്ക്കാനാന്നാ പറഞ്ഞത്.. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;കറിയില്‍ മുക്കിയ പത്തിരി കുറച്ച് നേരത്തേക്കവിടെതന്നെ വിശ്രമിച്ചു. മൂവായിരം രൂപ കൊടുത്തു വാങ്ങിയ എന്റെ പുന്നാര സൈക്കിള്‍ ആക്രിക്കടയിലെ തുരുമ്പിനിടയില്‍.. മനസ്സത് വിശ്വസിക്കാന്‍ തയ്യാറായില്ല..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“അന്റെ തുണീം കുപ്പാ‍യോം തിരുമ്പാനെങ്കിലും ഒരു കണ്ടം സാബൂന്‍ കോണ്ട്ന്നൂടെ..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;പത്തുമണിക്കുള്ള കഞ്ഞിക്ക് വന്ന അനിയനോടാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഞാന്‍ വാങ്ങിച്ചാലും ഈ പല്ലവി അവനോടു പറഞ്ഞില്ലെങ്കില്‍ ഉമ്മാക്ക് ഇരിപ്പുറക്കില്ല..&lt;/div&gt;&lt;div align="justify"&gt;“ജ്ജ് ന്റെ സൈക്കിള് വിറ്റു ല്ലെ..&lt;/div&gt;&lt;div align="justify"&gt;“ആ അതൊക്കെ തുര്മ്പെട്ത്ത് തൊടങ്ങീനീ..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“ന്നാലും ഞാനെത്ര കഷ്ടപ്പെട്ടാ അത് വാ‍ങ്ങീത് ന്നറിയോ??&lt;/div&gt;&lt;div align="justify"&gt;“ഓ..... അന്റെ ഒടുക്കത്തൊരു നൊസ്റ്റാള്‍ജിയ.. ജ്ജാരാ വാത്സല്യത്തിലെ മമ്മുട്ട്യോ...?&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഉം.. ഒന്നമര്‍ത്തി മൂളി ഞാന്‍ കോലായിലോട്ടു നടന്നു..&lt;/div&gt;&lt;div align="justify"&gt;ഉച്ച വെയിലിന്റെ ശൌര്യം കുറഞ്ഞപ്പോള്‍ റോഡിലേക്കിറങ്ങി. റനീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്‍ നിലമ്പൂരിലാണെന്നറിഞ്ഞു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ലീവ് തീരാറായിരിക്കുന്നു, അവനിനി കൂടെ വരുമെന്നു ഉറപ്പില്ല,, എല്ലാവരും തിരക്കിലാണ്. കൊങ്ങന്‍ പാറയിലിരിക്കാനിനി കൂട്ടിനാരെയും കിട്ടിയെന്നു വരില്ല.. &lt;/div&gt;&lt;div align="justify"&gt;സൂര്യന്‍ ചുവന്നു തുടങ്ങിയപ്പോള്‍ ചെളി നനഞ്ഞുണങ്ങിയ വയല്‍ വരമ്പിലൂടെ നടന്നു. പാറയുടെ താഴ്വാരത്തായി ഒറ്റക്കിരുന്നു. ആരും ഈ വഴി വരാറില്ലെന്നു തോന്നുന്നു..&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;എന്റെ ഒടുക്കത്തെ നൊസ്റ്റാള്‍ജിയകളും സങ്കടങ്ങളും ആരോടെന്നില്ലാതെ പറഞ്ഞു, ആരും കേള്‍ക്കാനില്ലാത്തതിനാല്‍ ഭ്രാന്തനെന്നു മുദ്ര കുത്തപ്പെടില്ല..&lt;/div&gt;&lt;div align="justify"&gt;വെയിലേറ്റ് കൂമ്പിയ വള്ളികള്‍ എന്നില്‍ നിന്നും കാതടച്ച പോലെ നിന്നു, കൂടണയാനൊരുങ്ങുന്ന കിളികള്‍ എന്നെ കളിയാക്കി ചിലച്ചു..കായ്ച്ചിട്ടില്ലാത്ത നെല്ലിമരങ്ങള്‍ക്കും ഗൃഹാതുരത്വം നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയും ഇങ്ങനെ പഴമയെ കൊതിക്കല്ലെ എന്ന് ഒരുപാട് തവണ മനസ്സില്‍ പറഞ്ഞു. വറ്റിത്തുടങ്ങിയ തെളിനീരുറവയില്‍ മുഖം കഴുകിയപ്പോള്‍ മനസ്സൊന്നു തണുത്തു.. സ്വയം മാറിയെന്ന് ആത്മഗതം ചെയ്ത് പാറപ്പുറത്ത് നീണ്ട് നിവര്‍ന്നു കിടന്നു..&lt;/div&gt;&lt;div align="justify"&gt;മെല്ലെ വീശിയ ഇളംതെന്നലില്‍ മാത്രം നൊസ്റ്റാള്‍ജിയ മണത്തു.. രാവിലെ ആരോ വയറുഴിഞ്ഞ് ഇവിടെ വന്നിരിക്കണം.!!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-38156597654227799?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/38156597654227799/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2009/03/blog-post.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/38156597654227799'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/38156597654227799'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2009/03/blog-post.html' title='ഒടുക്കത്തെ നൊസ്റ്റള്‍ജിയ'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/08148139532468228434</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://3.bp.blogspot.com/_qXpOHQDA5Cw/Ss3aTvSBGgI/AAAAAAAAASw/_wTpIzn68P0/S220/riyas-.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-8951767530600296685.post-7486514600234862532</id><published>2009-02-25T23:57:00.000-08:00</published><updated>2009-02-26T03:00:33.942-08:00</updated><category scheme='http://www.blogger.com/atom/ns#' term='ബാല്യം ചോദിച്ചു വാങ്ങിയ അനാഥത്വം'/><title type='text'>ബാല്യം ചോദിച്ചു വാങ്ങിയ അനാഥത്വം</title><content type='html'>നാലു ഭാഗത്തേക്കും പരന്നു കിടക്കുന്ന നെല്പാടങ്ങളും, തെച്ചിക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന ചെങ്കാടി കുന്നും പറങ്കി മാവുകള്‍ ഇരുട്ടു നിറച്ച ശീലകുന്നും... ബാല്യത്തിന്റെ നിഷ്കളങ്കമായ അലച്ചിലുകള്‍ക്ക്‍ അതിരില്ലായിരുന്നു. കെട്ടുപന്തും പമ്പരവും, കള്ളിക്കായ ഈര്‍ക്കിലില്‍ കുത്തിയ ഇരുചക്രവണ്ടികളുമായി ഞങ്ങളുടെ പടയോട്ടം കാലത്തിന്റെ മാറ്റമനുസരിച്ചു ഇവിടെയെല്ലാം അരങ്ങേറികൊണ്ടിരുന്നു.. സ്കൂളിലേക്കും തിരിച്ചുമുള്ള കാല്‍നട യാത്രകളാണ്, ഇവയൊക്കെയും സമയത്തിനനുസരിച്ച് തരം തിരിക്കാനുള്ള  യോഗ സമയമാക്കിയിരുന്നത്,, വീട്ടിലെ പായാരം പലതിനും പലപ്പോഴും തടസ്സമായിരുന്നെങ്കിലും ഒന്നിനും ഞാന്‍ ഒഴിവു പറയാറില്ലയിരുന്നു,,,  കൂട്ടത്തിലുള്ളവര്‍ എന്നെപ്പോലെതന്നെ പായാരക്കാരായത് കൊണ്ട്, ഞങ്ങളുടെ ബഡ്ജറ്റ് എപ്പോഴും അത്തരത്തിലൊക്കെ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതാ‍ണ് സത്യം..&lt;br /&gt;ക്ലാസില്‍ രണ്ടാമനായിരുന്ന എനിക്ക് പക്ഷെ പലപ്പോഴും പുസ്തകവും പേനയുമെല്ലാ‍ം കടം വങ്ങേണ്ടി വന്നു,, കൂട്ടുകാരനായ ബാബു പല‍പ്പോഴും ഇവയുടെയൊക്കെ ദാതാവായി,, ഓര്‍ഫനേജില്‍ താമസിക്കുന്ന അവനു ഇക്കാര്യങ്ങളില്‍ പണക്കാരനായത് കണ്ട് എന്റെ പക്വതയെത്തിയിട്ടില്ലാത്ത മനസ്സും ആഗ്രഹിച്ചുപോയി,,,, ഇവനെപ്പോലെയായെങ്കിലെന്ന്,, വീട്ടില്‍ രാത്രിവായനക്കുള്ള മണ്ണെണ്ണ വിളക്കിനു വേണ്ടി കാക്കയോടും പെങ്ങളൊടും അടിപിടി കൂടാത്ത ദിവസങ്ങള്‍ കുറവായിരുന്നു,, ക്ലാസില്‍ പരക്കുന്ന മണ്ണെണ്ണ-ഗന്ധത്തിന് ഉത്തരവാദി ഞാനും എന്റെ പുസ്തകവുമാവുമ്പോള്‍, രാത്രിയിലെ കറണ്ടുകട്ടും വോള്‍ട്ടേജ് കുറവുമായിരുന്നു അവനെപ്പോലെ പലര്‍ക്കും സംസാരവിഷയം..!!&lt;br /&gt;&lt;br /&gt;അന്നൊരു രാത്രി സയന്‍സിലെ രാധാമണി ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോഴായിരുന്നു ഉപ്പയുടെ വര്‍ത്തമാനം ശ്രദ്ധിച്ചത്..നാട്ടിലെ പ്രമുഖരിലൊരാള്‍ ഉപ്പയുമായി ചര്‍ച ചെയ്റ്റതാണത്രെ.. ഉമ്മയുടെ പ്രതികരണം അനുകൂലമായിരുന്നില്ല,, മനസ്സില്ലാ മനസ്സോടെ ഉപ്പയും പറയുന്നത് കേട്ടു...&lt;br /&gt;“ ആലോയ്ച്ച് നോക്കട്ടെ,, ഇപ്പൊ യതീംകാനയില്, നല്ല സുഖാന്നല്ലെ കേള്‍ക്കണത്,, നമ്മളെ മര്യത്തിന്റെ സാജീം മനാഫുക്കെ എത്രകാലായീ അബ്ടെ..”&lt;br /&gt;&lt;br /&gt;ഉപ്പയുടെ പെങ്ങളാണ് മറിയം,, ഭര്‍ത്താവ് മരിച്ചതിനു ശേഷം രണ്ട് മക്കളെയും ഓര്‍ഫനേജില്‍ ആക്കിയിട്ട് അവരും ജോലി നോക്കുന്നു,,, ഏതായാലും കാര്യങ്ങള്‍ എന്റെ ആഗ്രഹത്തിലേക്ക് വരുന്നത് കണ്ടപ്പോല്‍ സമപ്രായക്കാരിയായ പെങ്ങളൊട് ചര്‍ച്ച ചെയ്തു,, ഗേള്‍സ് വിങ്ങ് വിദ്യാര്‍ഥിനികളുടെ കഥ കേട്ട് സങ്കടപ്പെടുന്ന അവള്‍ക്ക് വീട്ടിലിനി എന്തു സംഭവിച്ചാ‍ലും യതീംഖാനയിലോട്ട് പോവുന്നത് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഏതായാലും അധികം ദിവസങ്ങളെടുക്കാതെ തന്നെ തീരുമാനമയി.. എന്റെ നിര്‍ബന്ധത്തിനും വീട്ടിലെ പ്രാരാബ്ദത്തിനും വഴങ്ങി ഞാനും പെങ്ങളും അനാഥകളാകാന്‍ വിധിക്കപ്പെട്ടു..&lt;br /&gt;&lt;br /&gt;പുതിയൊരെണ്ണമുള്‍പ്പടെ മൂന്നു കൂട്ടം കുപ്പായങ്ങളും സോപ്പും ചകിരിയും ഉമിക്കരിയും പിന്നെ പത്തിരി ചാറ്റിലിട്ട പോലെയെന്നു പലരാലും വിശെഷിപ്പിക്കപ്പെട്ട കുറച്ചു പുസ്തകങ്ങളുമെല്ലാം തകരപ്പെട്ടിയിലാക്കുന്നതിനിടയില്‍ പമ്പരവും ചാട്ടും, സമ്പാദ്യമായ കുറെ ഗോലികളും വീടിന്റെ ഇടച്ചുവരില്‍ കയറ്റി വെച്ചു,, എന്തും സ്വന്തം പേരില്‍ അവകാശപ്പെടുന്ന അനിയന്‍ ഇതും നാളെമുതല്‍ സ്വന്തമാല്ക്കില്ലെന്ന് പറയാനൊക്കില്ലല്ലൊ..!&lt;br /&gt;&lt;br /&gt;വീട്ടുകര്‍ക്കും അയല്‍ പക്കക്കാര്‍ക്കും സലാം ചൊല്ലി പാടവരമ്പത്തോട്ടിറങ്ങുമ്പോള്‍ മനസ്സില്‍ രക്ഷപ്പെടലിന്റെ ആനന്ദത്തിമര്‍പ്പായിരുന്നു,, കൂട്ടുകാരെ വിട്ടു പൊവുന്നതില്‍ കുറ്റബോധമോ സങ്കടമോ തോന്നിയില്ല,, ഇടവഴികളും മണ്‍ചെരുവുകളും കഴിഞ്ഞു ഓട്ടോയില്‍ കയറി വലിയൊരു ആമത്താഴിട്ടു പൂട്ടിയ ആ വലിയ ഗേറ്റിനു മുമ്പിലെത്തിയപ്പോള്‍ ഉപ്പ ഒരു നിമിഷം നിന്നു,,, എന്റെ കൈകളില്‍ മുറുകുന്ന ഉപ്പയുടെ കൈകളുടെ അര്‍ഥമോ മൌനമായ മനസ്സിന്റെ വേദനയോ എനിക്കു മനസ്സിലായിരുന്നില്ല.. പുതിയൊരു ലോകത്തേക്കുള്ള പാലായനത്തിലായിരുന്നു എന്റെ കുഞ്ഞു മനസ്സ്. അല്ലേലും ആറാമത്തെ മകളും ഏഴാമത്തെ മകനും ഉപ്പയുടെ സ്നേഹം ആശിച്ച പോലെ അനുഭവിച്ചിട്ടില്ല,, മീന്‍ കച്ചോടം കഴിഞ്ഞ് ക്ഷീണിതനായ മുഖവും ദേഷ്യം നിറയുന്ന ചുവന്ന കണ്ണുകളും കൊണ്ട്  ഉള്ളിലെ സ്നേഹം പ്രകടമാക്കാന്‍ ഉപ്പാക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല..&lt;br /&gt;&lt;br /&gt;ബാബുവിന്റെ കത്തിയില്‍ ഞാനാക്ര്`ഷടനായിട്ട് മാസങ്ങളായി,, ഇന്നിതാ ഞാനും അവനെപോലെ ഇവിടുത്തെ വെളുത്ത ട്യൂബിന്റെ വെളിച്ചവും പൈപ്പിന്റെ കീഴിലെ കുളിയും നേരത്തിനുള്ള ഭക്ഷണവും അനുഭവിക്കുകയാണ്.. രാത്രി വായിക്കാന്‍ നല്ല മൂഡായിരുന്നു,, നേരത്തെ എഴുനേറ്റ് കുളിക്കാനായി വരിനില്‍ക്കുമ്പോള്‍ പുതിയ കുട്ടിയെന്ന പരിഗണന എല്ലാവരും തന്നു,, ഷാജിയുടെ കുടുംബക്കാരനെന്ന സല്പേരും കുറച്ചൊന്നുമല്ല അനുഭവിച്ചത്,,, ഞാന്‍ സന്തോഷിക്കുകയായിരുന്നു,, സ്കൂളില്‍ ചെല്ലുമ്പോള്‍ പഴയ കൂട്ടുകാരെത്തും, അവരോടു വീമ്പു പറയും, മണ്ണെണ്ണ വിളക്ക് മാത്രം കണ്ടു വളര്‍ന്ന അവര്‍ക്കും ലൈറ്റും ഫാനും പൈപ്പിമെല്ലാം വലിയകാര്യങ്ങളായിരുന്നു,&lt;br /&gt;&lt;br /&gt;മൂന്നാം ദിവസമായപ്പോഴേക്കും എന്റെ പുത്തന്‍ നഷ്ടപ്പെട്ടുകോണ്ടിരുന്നു,, രാവിലെ ക്യൂവില്‍ ഞാന്‍ സാധാരണക്കരനായി മാറി,, സോപും പേനയുമെല്ലാം പലപ്പോഴായി മോഷ്ടിക്കപ്പെട്ടു. തല്ലുകൂടിയിട്ടാണെങ്കിലും കിട്ടുന്ന മീന്‍ കഷ്ണത്തിന്റെ രുചി വരിനിന്നു വാങ്ങുന്ന ബിരിയാണിക്ക് കിട്ടിയില്ല...!! എവിടെ തിരിഞ്ഞാലും നിയമങ്ങള്‍ മാത്രമായി,,, എന്തിനുമേതിനും സമ്മതം കിട്ടേണ്ടി വന്നു,,, രാവിലെ പാട്ടു പാടിയൊന്ന് കക്കൂസിലിരിക്കാന്‍ പോലും സ്വൈര്യമില്ല.. വാതിലില്‍ മുട്ട് കേള്‍ക്കും..&lt;br /&gt;നാട്ടിലെ ഓരോ പോക്കിരിത്തരങ്ങള്‍ കൂട്ടുകാര്‍ പൊടിപ്പും തുങ്ങലും വെച്ച് വിളമ്പുന്നത് കേട്ടപ്പോള്‍ ഗ്ര്ഹാതുരത്തത്തിന്റെ ഓര്‍മ്മകള്‍ മെല്ലെ തലപ്പൊക്കാന്‍ തുടങ്ങി,, തെങ്ങിന്‍ തോട്ടത്തില്‍ ക്രിക്കറ്റ് കളിച്ചതിന് ചീത്തവിളിച്ച ചെറിയോന്‍ കാക്കയെ കൂവിയാട്ടിയതെല്ലാം കേല്‍ക്കുമ്പോള്‍ കുരുത്തക്കേട് തിളക്കുന്ന എന്റെ മനസ്സിന് നഷ്ടബോധം തോന്നാതിരിക്കില്ലല്ലൊ..&lt;br /&gt;&lt;br /&gt;മനസ്സ് അടങ്ങാതായി,, അപ്പവടി കൊണ്ടുള്ള ഉപ്പയുടെ അടിക്ക് പിത്ര്`വാത്സല്യത്തിന്റെ നോവായിരുന്നു എന്നു ബോധ്യപ്പെട്ടു.. ഓര്‍ഫനേജിലെ വാര്‍ഡന്‍ തല്ലുമ്പോള്‍ എന്തെന്നില്ലാത്ത അരിശവും അറപ്പും തോന്നുന്നു.. നല്ല കടുപ്പവും മധുരവുമുള്ള ചായയ്ക്ക് ഉമ്മയുടെ ചക്കരചായയുടെ മാധുര്യമില്ല.. രാത്രി എഴുതാനോ വായിക്കാനോ തോന്നുന്നില്ല,, ജനലഴികള്‍‍ പേടിപ്പെടുത്തുന്നു..ഒരാഴ്ച പിന്നിട്ടതെയുള്ളൂ,, ഓര്‍ഫനേജ് എന്നത് എനിക്കൊരു ജയിലാവാന്‍ തുടങ്ങിയിരുന്നു...&lt;br /&gt;പിറ്റേന്നു മദ്രസ്സയില്‍ നിന്നും കൂട്ടുകാരനാണ് പരഞ്ഞത്,, “ഇന്നലെ അന്റെ പെങ്ങള്‍ ക്ലാസില് നൊലോളിച്ചിരിക്ക്ണ്”&lt;br /&gt;എനിക്ക് കാര്യം പിടികിട്ടിയില്ല,, സ്കൂളിലെ ഇന്റര്‍വെല്ലിന് നേരെ അവളുടെ ക്ലാസിലെത്തി,, അവള്‍ അപ്പോഴും കരയുന്നു,, അയല്പക്കക്കാരുടെ ‘ബോബനും മോളിയും‘ പിരിഞ്ഞിട്ട് ഒരാഴ്ചായായിരിക്കുന്നു,, രാത്രിയിലെ ഉണ്ടാക്കി കഥയോ അടിപിടിയോ ഇപ്പോഴില്ല. അവളുടെ കരഞ്ഞു ചുവന്ന മുഖംകണ്ട് വല്ലാതായി...&lt;br /&gt;“അവിട്യൊക്കെ ഇമ്മെം ബാപ്പെം ഒയ്ച്ചിട്ടോലാ... ഇച്ച് കൂടീ പോണം..” അവളുടെ തേങ്ങല്‍ കൂടി വന്നു.&lt;br /&gt;എന്തു പറയണെമെന്നറിയാതെ ഞാനും വല്ലാതായി,, അല്ലേലും ഒരഞ്ചാംക്ലാസ്സുകാരന്‍ എന്തു ചെയ്യാന്‍...  കൂടെ നടന്ന് വളപ്പൊട്ട് പെറുക്കലും മാങ്ങാ ഉപ്പുകൂട്ടി തിന്നലുമല്ലെ പഠിച്ചിട്ടുള്ളൂ,,,&lt;br /&gt;പിറ്റേന്ന് വെള്ളിയാഴച്ച,, ബിരിയാണിയാണ്,, ഒന്നിലും ഒരു രസവുമില്ല,, ഉച്ചക്കു വരുമെന്നു പറഞ്ഞ ഉമ്മയെയും താത്തമരെയും കാത്തിരിക്കുകയാണ്.. 4 മണിയായപ്പോഴാണ് അവരെത്തിയത്.. പെങ്ങളുടെ അടുത്തു ആദ്യം പോയതു കാരണം എല്ലാവിവരങ്ങളും അവരുടടുത്തുണ്ട്,, അവരെകണ്ടതും ഞാനോടി ചെന്നു,,, ഉമ്മ ആദ്യമായി എന്റെ മുമ്പില്‍ കണ്ണ് നിറച്ചു,, ഒപ്പം വന്ന താത്തമാര്‍ക്ക് എന്തു പറയണമെന്നു അറിയില്ലായിരുന്നു,,,&lt;br /&gt;&lt;br /&gt;“ഞങ്ങള് കുടീക്ക് പോരാ,, ഇബടെ മാണ്ടാ..” കരഞ്ഞാണ് ഞാ‍നത് മുഴുമിപ്പിച്ചത്...ഉപ്പാനോടു പറയാം എന്നു പറഞ്ഞ് അവരൊക്കെ ക്കൂടി സമാധാനിപ്പിച്ചു,,&lt;br /&gt;അന്നു രാത്രി വല്ലാത്തോരു മാനസികാവസ്ഥയായിരുന്നു. ഉപ്പ സമ്മതിക്കുമോഎന്നറീയില്ല,,ഇല്ല സമ്മതിക്കില്ല, കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രതികരണം,, ഓര്‍ഫനേജില്‍ വിരുന്നുപാര്‍ത്തെന്ന ഇരട്ടപ്പേരാവും കളിക്കുമ്പോഴൊക്കെയും...ആകെ കടലിനും ചെകുത്താനും നടുക്ക് പെട്ട പോലെയായി.. പിന്നെ ഇവിടെതന്നെ നില്‍ക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചു,,വീട്ടിലെ തീരാപരാതികള്‍ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ പാടുപെട്ടു&lt;br /&gt;&lt;br /&gt;രാവിലെ മദ്രസ്സയില്‍ ഇരിക്കുമ്പോള്‍ പുറത്ത് ഉപ്പ,,, ഞാനാകെ അല്‍ഭുതപ്പെട്ടു,, ചീത്തപറയാ‍നാണോ അതോ കൊണ്ടു പോവാനോ എന്നറിയില്ല,,, ഭയമായിരുന്നു മനസ്സില്‍...ക്ലാസില്‍ വന്ന മറ്റൊരു ഉസ്താദ് എന്നെ വിളിച്ചിറക്കി കോണ്ടു പോയി... അപ്പോഴേക്കും എല്ലാം തയ്യാറായിരുന്നു,,,&lt;br /&gt;&lt;br /&gt;“ജ്ജ് ചെന്ന് പെട്ടിം കിറ്റുമൊക്കെ എടു ത്ത് ബാ”.. ഉപ്പയുടെ വാക്കുകളില്‍ അളവറ്റ വാത്സല്യം തോന്നി..&lt;br /&gt;എല്ലാം എടുത്ത് ക്ലാസില്‍ ചെന്ന് പോവട്ടെ എന്നു പറഞിറങ്ങി,,,&lt;br /&gt;അനാഥന്‍ വീണ്ടും സനാഥനാവുന്നു,, പട്ടിണിക്കും പായാരത്തിനും അപ്പുറത്ത് ഉപ്പയുടെയും ഉമ്മയുടെയും വാത്സല്യം തേടി വീണ്ടും വീട്ടിലേക്ക്,, ചെങ്കാടി കുന്നിന്റെ താഴവാരവും ചേറു കലങ്ങിക്കിടക്കുന്ന വയലുകളൊടും കളിപറയാന്‍,,,&lt;br /&gt;&lt;br /&gt;വൈകീട്ട് കെട്ടു പന്തുമായി റാശിദ് കൂക്ക് വിടുമ്പോള്‍ ഞങ്ങളോരൊരുത്തരായി വീടുകളില്‍ നിന്നുമിറങ്ങിയോടി....അതിരുകളില്ലാതെ,, നിയമത്തിന്റെ വന്മതിലുകളില്ലാതെ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8951767530600296685-7486514600234862532?l=riyaspc.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://riyaspc.blogspot.com/feeds/7486514600234862532/comments/default' title='Post Comments'/><link rel='replies' type='text/html' href='http://riyaspc.blogspot.com/2009/02/blog-post.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/7486514600234862532'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8951767530600296685/posts/default/7486514600234862532'/><link rel='alternate' type='text/html' href='http://riyaspc.blogspot.com/2009/02/blog-post.html' title='ബാല്യം ചോദിച്ചു വാങ്ങിയ അനാഥത്വം'/><author><name>ആര്‍ബി</name><uri>http://www.blogger.com/profile/01893848237877251254</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_FheHMeLYP1k/StG1xD957hI/AAAAAAAAAPo/zdwU0jjO7D4/S220/riyas-.jpg'/></author><thr:total>8</thr:total></entry></feed>
